Skip to main content

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ വടക്കൻ മലബാറിലെ ഒരു ഗ്രാമം ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം. മലബാറിലെ മിക്ക ഇടങ്ങളിലും ബ്രിട്ടീഷ് വാഴ്ചയുടെ ഒടുവിലത്തെ വർഷങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു. കരിവെള്ളൂർ ഉൾപ്പെടെയുള്ള പാടങ്ങളിൽ വിളയുന്ന നെല്ല് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വിധേയമാക്കാനാണ് നാടുവാഴികൾ താല്പര്യപ്പെട്ടത്. ഒരു നാട് മുഴുവൻ ഭക്ഷണം കിട്ടാതെ അലയുന്ന സമയത്ത് എം എസ് പി ക്കാരെ മുന്നിൽ നിർത്തി ജന്മിമാർ നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത് എന്നാവശ്യപ്പെട്ട് നാടൊന്നാകെ ആ ശ്രമത്തെ പ്രതിരോധിച്ചു. സഖാക്കൾ തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവർ എംഎസ്പിക്കാരുടെ യന്ത്രത്തോക്കിനു മുമ്പിൽ ധീര രക്തസാക്ഷിത്വം വഹിച്ചു. അനവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിന്റെ പേരിൽ നിരവധി സഖാക്കളെ ജയിലിലടച്ചു. രാജ്യത്ത് കൃഷിയിടങ്ങളെ കോർപ്പറേറ്റുവത്കരിക്കാനും ഭക്ഷണത്തിലും വസ്ത്രത്തിലും വിഭജനത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുവാൻ ചോരയിലെഴുതിയ കരിവെള്ളൂരിന്റെ ചരിത്രം ഊർജ്ജവും ആവേശവും പകരും.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.