Skip to main content

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ വടക്കൻ മലബാറിലെ ഒരു ഗ്രാമം ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം. മലബാറിലെ മിക്ക ഇടങ്ങളിലും ബ്രിട്ടീഷ് വാഴ്ചയുടെ ഒടുവിലത്തെ വർഷങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു. കരിവെള്ളൂർ ഉൾപ്പെടെയുള്ള പാടങ്ങളിൽ വിളയുന്ന നെല്ല് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വിധേയമാക്കാനാണ് നാടുവാഴികൾ താല്പര്യപ്പെട്ടത്. ഒരു നാട് മുഴുവൻ ഭക്ഷണം കിട്ടാതെ അലയുന്ന സമയത്ത് എം എസ് പി ക്കാരെ മുന്നിൽ നിർത്തി ജന്മിമാർ നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത് എന്നാവശ്യപ്പെട്ട് നാടൊന്നാകെ ആ ശ്രമത്തെ പ്രതിരോധിച്ചു. സഖാക്കൾ തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവർ എംഎസ്പിക്കാരുടെ യന്ത്രത്തോക്കിനു മുമ്പിൽ ധീര രക്തസാക്ഷിത്വം വഹിച്ചു. അനവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിന്റെ പേരിൽ നിരവധി സഖാക്കളെ ജയിലിലടച്ചു. രാജ്യത്ത് കൃഷിയിടങ്ങളെ കോർപ്പറേറ്റുവത്കരിക്കാനും ഭക്ഷണത്തിലും വസ്ത്രത്തിലും വിഭജനത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുവാൻ ചോരയിലെഴുതിയ കരിവെള്ളൂരിന്റെ ചരിത്രം ഊർജ്ജവും ആവേശവും പകരും.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.