Skip to main content

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിക്കുന്നത്

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്‌. പദ്ധതികൾക്കാവശ്യം പണമാണ്‌. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല. അതിന്റെ പേരിൽ പദ്ധതികൾ ഉപേക്ഷിക്കാനും പറ്റില്ല. പണം കണ്ടെത്താനുള്ള മാർഗമായിരുന്നു കിഫ്‌ബി. അതിനെയും യുഡിഎഫും കോൺഗ്രസും എതിർത്തു. എന്നാൽ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികൾ നടപ്പായി. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ദ്രോഹിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

പ്രളയം പോലുള്ള സന്ദർഭങ്ങളിൽ കേന്ദ്രം പ്രത്യേക പാക്കേജ്‌ നൽകേണ്ടതാണ്‌. അത്‌ ചോദ്യംചെയ്യാൻ യുഡിഎഫ്‌ എംപിമാരും തയ്യാറായില്ല. അന്താരാഷ്ട്ര സഹായം ലഭിക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നിഷേധിച്ചു. എന്നാൽ, അന്താരാഷ്ട്ര സഹായം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കെ സ്വീകരിച്ചയാളാണ്‌ ഇന്നത്തെ പ്രധാനമന്ത്രി. ഇഷ്ടമുള്ളവർക്ക്‌ വാരിക്കോരി കൊടുക്കുകയും അല്ലാത്തവർക്ക്‌ നക്കാപ്പിച്ച നൽകുകയും ചെയ്യുക എന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം. കേരളത്തിന്റെ തകർച്ച ആസ്വദിക്കുന്ന മനോഭാവമാണ്‌ യുഡിഎഫ്‌ നേതാക്കൾക്കും എംപിമാർക്കുമുള്ളത്‌. ഇവിടെയൊന്നും നടക്കേണ്ട എന്ന അവരുടെ മനോഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിൽക്കാത്ത കോൺഗ്രസ്‌ നേതാക്കളുടെ സമീപനം ജനങ്ങൾ തിരിച്ചറിയും.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.