Skip to main content

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ സംയുക്ത കർഷക സംസ്ഥാന സമിതി മാർച്ച് നടത്തി

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി അപ്പോളോ ടയേഴ്‌സിലേക്ക്‌ നടന്ന മാർച്ച്‌ സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു.

ടയർ കമ്പനികൾക്ക്‌ കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ(സിസിഐ) പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക്‌ വീതിച്ച്‌ നൽകുക, റബറിന്‌ 300 രൂപ തറവില നിശ്‌ചയിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഉപരോധം. ടയർ കമ്പനികൾ കർഷകരിൽനിന്ന്‌ കൊള്ളയടിച്ച പണം മുഴുവൻ തിരികെ കർഷകരിലേക്ക്‌ എത്തിക്കുന്നത്‌ വരെ പ്രക്ഷോഭങ്ങൾ തുടരാനാണ്‌ തീരുമാനം.

ക്രോസ്‌ പ്ലൈ ഇനം ടയറുകൾക്ക്‌ സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന്‌ എംആർഎഫിന്‌ 622 കോടി, അപ്പോളോയ്‌ക്ക്‌ 425 കോടി, സിയറ്റിന്‌ 252 കോടി, ജെ കെ ടയേഴ്‌സിന്‌ 309 കോടി, ബിർളയ്‌ക്ക്‌ 178 കോടി, ആത്‌മ സംഘടനയ്‌ക്ക്‌ 60 ലക്ഷം എന്നിങ്ങനെയാണ്‌ സിസിഐ പിഴയിട്ടത്‌. ഇത്‌ കർഷകർക്ക്‌ ലഭ്യമാക്കുകയാണ്‌ സമരത്തിന്റെ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.