Skip to main content

പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യപ്പെടുക

ബെത്ലഹേമിലെ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപം നമ്മുടെയെല്ലാം മനസ്സിൽ ഉയർന്നുവരുന്നകാലമാണ് ക്രിസ്തുമസ്സിന്റേത്. എന്നാൽ ഇന്ന് ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ബോംബിംഗും ഷെല്ലാക്രമണവും കൊണ്ട് നിലവിളികളുയരുന്ന, ചോരചിതറുന്ന, കബന്ധങ്ങൾ കുന്നുകൂടുന്ന മഹാനരകമായി മാറിയിരിക്കുന്നു. ജീവിക്കുന്ന നരകം എന്നാണ് യുഎൻ പലസ്തീനെക്കുറിച്ച് പറഞ്ഞത്. യുഎൻ പ്രമേയങ്ങൾ പോലും അവഗണിച്ച് കഠോരാക്രമണങ്ങൾ കെട്ടഴിച്ചുവിടുന്ന സയണിസ്റ്റ് - ഇസ്രയേലി ഭരണകൂടമാണ് ഈ മഹാപാതകങ്ങൾക്ക് കാരണം. അവരുടെ പിന്നിൽ നിൽക്കുന്ന യുഎസ്എയും.
പുതുവൽസരത്തിലെങ്കിലും മദ്ധ്യേഷ്യയിൽ യുദ്ധമവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യം. അതാണ് ഏറ്റവും ഉചിതമായ ക്രിസ്തുമസ് നവവത്സര ആശംസ.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.