Skip to main content

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ വിദ്യാഭ്യാസനയം

ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയെ അതിവേഗം അസഹിഷ്‌ണുത നിറഞ്ഞ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടാം മോദി സർക്കാർ തിടുക്കപ്പെട്ട്‌ പുതിയ വിദ്യാഭ്യാസനയം തട്ടിക്കൂട്ടിയത്. വാണിജ്യവൽക്കരണം, അധികാര കേന്ദ്രീകരണം, വർഗീയവൽക്കരണം എന്നീ മൂന്ന്‌ അജൻഡകളാണ്‌ ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.

ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്‌ട്രമെന്ന ലക്ഷ്യം കൈവരിക്കാൻ വിദ്യാഭ്യാസത്തെ ആയുധമാക്കുകയാണ്‌. അതോടൊപ്പം ഭരണവർഗത്തിന്‌ ആവശ്യമായ പരിശീലനം സിദ്ധിച്ചവരെക്കൂടി സൃഷ്ടിക്കേണ്ടതുണ്ട്‌. വിദേശ സർവകലാശാലകളിലേക്ക്‌ വിദ്യാർഥികളെ അയക്കാൻ സൗകര്യമൊരുക്കുന്നതും വിദേശ സർവകലാശാലകൾക്ക്‌ ഇവിടെ വാതിൽ തുറന്നുകൊടുത്തതുമെല്ലാം രണ്ടാമത്തെ കാര്യം നിർവഹിക്കുന്നതിനാണ്‌.

ഇന്ത്യൻ ചരിത്രത്തെ തിരുത്തിയെഴുതുന്നതിലൂടെ ഉദ്ദേശിക്കുന്നത്‌ ബ്രിട്ടീഷ്‌ കോളനിവൽക്കരണകാലത്ത്‌ സൃഷ്ടിച്ച മതാധിഷ്‌ഠിത കാലഘട്ടത്തെ ഹിന്ദുത്വത്തിന്‌ അനുകൂലമായി തിരുത്തുക എന്നതാണ്‌. കോളനിക്കാലത്ത്‌ ഇന്ത്യൻ കാലഘട്ടത്തെ മൂന്നായാണ്‌ തിരിച്ചത്‌. പുരാതനകാലത്തെ ഹിന്ദുഭരണമെന്നും മധ്യകാലത്തെ മുസ്ലിം കാലഘട്ടമെന്നും കൊളോണിയൽകാലത്തെ ആധുനികകാലമെന്നും വേർതിരിച്ചു. യാഥാർഥ്യവുമായി ഇതിന്‌ പുലബന്ധമില്ല. ചരിത്രത്തിന്റെ ആ അപനിർമിതിയെയാണ്‌ പുതിയ വിദ്യാഭ്യാസനയത്തിലൂടെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ തിരുത്തിയെഴുതുന്നത്‌. 1200 വർഷം നീണ്ട മുസ്ലിം ഭരണത്തിൽ ഹിന്ദുക്കൾ അനുഭവിച്ച അടിമത്തത്തിൽനിന്ന്‌ മോചനമെന്നാണ്‌ വ്യാഖ്യാനം. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയും തിരുത്തുകയും ചെയ്യുന്നു.

പാഠപുസ്‌തകങ്ങൾ മാറ്റിയെഴുതുന്നു. ഹിന്ദുഭരണാധികാരികളെ മഹത്വവൽക്കരിക്കുകയും മുസ്ലിം ഭരണാധികാരികളെ ഇകഴ്‌ത്തുകയും ചെയ്യുന്നു. എല്ലാ ഇസ്ലാമിക നിർമിതികളും ഹിന്ദുക്ഷേത്രങ്ങൾ പൊളിച്ചുനിർമിച്ചതാണെന്ന്‌ വരുത്തുന്നു. അയോധ്യയിൽ 500 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചത്‌ ക്രിമിനൽ പ്രവൃത്തിയാണെന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടും മോദി പറയുന്നു, ചരിത്രപരമായ തെറ്റ്‌ തിരുത്തിയെന്ന്‌. ഇതിന്റെ തുടർച്ചയാണ്‌ മഥുരയിലും വാരണാസിയിലും മറ്റും നടത്താൻ പോകുന്നത്‌. യുക്തിചിന്തയോ വിവേചനബുദ്ധിയോ അല്ല, അബദ്ധജടിലമായ അന്ധവിശ്വാസം മാത്രമാണ്‌ ലോകത്തെ മനസിലാക്കാനുള്ള വഴിയെന്ന അവബോധം പുതിയതലമുറയിൽ സൃഷ്ടിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.