Skip to main content

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌

പ്രകോപനമുണ്ടാക്കാനാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന്‌ മുന്നിലേക്ക്‌ വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്‌ പോകുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്‌ വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌. കർഷകർക്ക് നേരെ തിരിഞ്ഞുനിൽക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ കേരളത്തിലുടനീളം ശക്തമായ കർഷകപ്രതിരോധം നേരിടേണ്ടിവരും. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി ഗവർണറെ ഉപകരണമാക്കുന്നു. കർഷകരെ സംബന്ധിച്ച പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഭൂ നിയമ ഭേദഗതി ബില്ല്. നിയമസഭ പാസാക്കിയ ബിൽ മതിയായ കാരണങ്ങളില്ലാതെ തടഞ്ഞുവയ്‌ക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്‌. ഗവർണർ അദ്ദേഹത്തിന്റെ നില വിട്ടിട്ട്‌ കുറെ കാലമായി, എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന്‌ കരുതുകയാണ്‌ അദ്ദേഹം. കേരള ചരിത്രത്തിൽ അത്യപൂർവമായ ജനകീയപ്രതിരോധവും പ്രതിഷേധവുമാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.