Skip to main content

പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു വി ഐ ലെനിൻ

ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തെ വഴിതിരിച്ചുവിട്ടവരിൽ വി ഐ ലെനിൻ എന്ന വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവിനോളം പ്രാധാന്യമുള്ള മറ്റൊരാളെ നമുക്ക് കാണാനാകില്ല. മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ചെ ഗുവേരയും നെൽസൺ മണ്ടേലയും മൗസേ ദൊങ്ങും ഉൾപ്പെടെ, ആ കാലത്തിന്റെ ഗതി നിർണയിച്ച വലിയ മനുഷ്യർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം ജന്മം നൽകിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ലോകഗതിയുടെ ചരിത്രം അവർ നിർമിച്ച പുതിയ ലോകത്തിന്റെ ചരിത്രംകൂടിയാണ്. എങ്കിലും വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവ് എന്ന പേര് ഇതിനു മുകളിൽ ശിരസ്സുയർത്തി നിൽക്കും. മനുഷ്യവംശം അതിന്റെ ഭാഗധേയത്തെ പുതുക്കിപ്പണിയുന്നതിന്റെ ഏറ്റവും വലിയ അടയാളവും ആദർശവുമായി അത് ഉയർന്നുപാറുന്നു. പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു അത്. വി ഐ ലെനിൻ!

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.