Skip to main content

കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിടിച്ചുപറിക്കുന്നു

കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച്‌ കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ്‌ പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ്‌ ഉൾക്കൊള്ളണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നത്. ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അന്‍പത്തിയേഴായിരംകോടിരൂപ കിട്ടാനുണ്ട്. നികുതിവരുമാനം രണ്ടുവര്‍ഷം കൊണ്ട് നാല്‍പ്പത്തിയേഴായിരം കോടി രൂപയില്‍നിന്ന് എഴുപത്തിയൊന്നായിരം കോടിയായി ഉയര്‍ന്നു. എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ട്‌. ട്രഷറിയില്‍ പൂച്ചപെറ്റുകിടക്കുകയല്ല. സംസ്ഥാനത്ത് ഒരു നിയമന നിരോധനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ആകെ നിന്നുപോകുന്ന സാഹചര്യമില്ല.

നവകേരള സദസ്സിന്റെ ബസ് വന്നപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ്സിൽ മുകളിലേക്കുള്ള ലിഫ്‌റ്റ്‌ ഉണ്ട്, ഞങ്ങൾ അതൊന്നും തെറ്റാണെന്ന് പറയില്ല. എൽഡിഎഫ്‌ നടത്തിയത് സർക്കാർ പരിപാടിയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ അടുത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത്.

ആശങ്കാജനകമായി നിന്നുപോകുന്ന സാഹചര്യം സംസ്ഥാനത്തില്ല. ജീവനക്കാർക്കും എല്ലാവർക്കും ഉള്ള ആനുകൂല്യം സർക്കാർ നൽകും. എൽഡിഎഫ് സർക്കാർ ഒരിക്കലും ഒന്നും കൊടുക്കാതെ പോയിട്ടില്ല. ശമ്പളവും പെൻഷനും നൽകുന്നത് മാത്രമല്ല, നാട്ടിൽ വലിയതോതിൽ നിക്ഷേപം വരണം അതിന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.