Skip to main content

കേന്ദ്രം കേരളത്തിന് ധാരാളം പണം നൽകിയെന്ന കേന്ദ്ര ധനമത്രിയുടെ കണക്കുകൾ തെറ്റ്

കേരളത്തിന്‌ ധാരാളം പണം നൽകിയെന്നുപറഞ്ഞ്‌ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന്‌ നൽകിയെന്നാണ്‌ കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്‌. ഇത്‌ ബാലിശമായ അവകാശവാദമാണ്‌. 20 വർഷത്തിനിടയിൽ സമൂഹിക വ്യവസ്ഥയിലും മനുഷ്യന്റെ ജീവിതനിലവാരത്തിലും ഉണ്ടായ മാറ്റം ഉൾക്കൊള്ളാതെയാണ്‌ കേന്ദ്രസർക്കാരും ധനമന്ത്രിയും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്‌. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങൾ കേന്ദ്രസർക്കാർ കവർന്നെടുത്തു.

ജിഎസ്‌ടിക്ക്‌ മുമ്പ്‌ 2013 വരെ, കേരളത്തിന്റെ നികുതി വിഹിതം മൂന്നുമടങ്ങാണ്‌ വർധിച്ചത്‌. 2013 മുതൽ 2024 വരെ കേരളത്തിന്റെ നികുതിവിഹിതത്തിൽ 2.08 ശതമാനമേ വർധിച്ചുള്ളു. ഈ ഘട്ടത്തിലാണ്‌ ജിഎസ്‌ടി നടപ്പാക്കിയത്‌. ഇതോടെ സംസ്ഥാനം പിരിച്ചെടുത്ത നികുതിയുടെ 50 ശതമാനത്തോളം കേന്ദ്രത്തിലേക്കുപോയി.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.