Skip to main content

കേന്ദ്രം കേരളത്തിന് ധാരാളം പണം നൽകിയെന്ന കേന്ദ്ര ധനമത്രിയുടെ കണക്കുകൾ തെറ്റ്

കേരളത്തിന്‌ ധാരാളം പണം നൽകിയെന്നുപറഞ്ഞ്‌ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന്‌ നൽകിയെന്നാണ്‌ കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്‌. ഇത്‌ ബാലിശമായ അവകാശവാദമാണ്‌. 20 വർഷത്തിനിടയിൽ സമൂഹിക വ്യവസ്ഥയിലും മനുഷ്യന്റെ ജീവിതനിലവാരത്തിലും ഉണ്ടായ മാറ്റം ഉൾക്കൊള്ളാതെയാണ്‌ കേന്ദ്രസർക്കാരും ധനമന്ത്രിയും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്‌. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങൾ കേന്ദ്രസർക്കാർ കവർന്നെടുത്തു.

ജിഎസ്‌ടിക്ക്‌ മുമ്പ്‌ 2013 വരെ, കേരളത്തിന്റെ നികുതി വിഹിതം മൂന്നുമടങ്ങാണ്‌ വർധിച്ചത്‌. 2013 മുതൽ 2024 വരെ കേരളത്തിന്റെ നികുതിവിഹിതത്തിൽ 2.08 ശതമാനമേ വർധിച്ചുള്ളു. ഈ ഘട്ടത്തിലാണ്‌ ജിഎസ്‌ടി നടപ്പാക്കിയത്‌. ഇതോടെ സംസ്ഥാനം പിരിച്ചെടുത്ത നികുതിയുടെ 50 ശതമാനത്തോളം കേന്ദ്രത്തിലേക്കുപോയി.
 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.