Skip to main content

ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ്‌ കോൺഗ്രസ്‌

പാർലമെന്റിൽ ബിജെപിയായി കോൺഗ്രസ്‌ മാറാതിരിക്കാൻ ഇടതുപക്ഷത്തിന്‌ നല്ല അംഗബലമുണ്ടാകണം. ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ്‌ കോൺഗ്രസ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 2004ന്‌ സമാനമായി വൻ വിജയം നേടും.

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌. പൗരാവകാശവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണോയെന്നും ഭരണഘടനാമൂല്യങ്ങൾ നിലനിൽക്കണോ എന്നും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്‌. പ്രതിപക്ഷം ശ്രദ്ധാപൂർവം പ്രവർത്തിച്ചാൽ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ തോൽപ്പിക്കാനാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60 ശതമാനം പേരും ബിജെപിക്കെതിരെയാണ്‌ വോട്ടുചെയ്‌തത്‌.

ക്രിമിനൽ രാഷ്‌ട്രീയപ്രവർത്തനമാണ്‌ ബിജെപി നടത്തുന്നത്‌. ഭീഷണിക്കു വഴങ്ങാത്ത പാർടികളെ ഭിന്നിപ്പിക്കുകയോ നേതാക്കളെ കേസിൽ കുടുക്കുകയോ ചെയ്യുന്നു. ഡൽഹി ഉപമുഖ്യമന്ത്രി ജയിലിലാണ്‌. കേരളം ഡൽഹിയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത്‌ തിരിച്ചുചെന്നയുടൻ ഫാറൂഖ്‌ അബ്ദുള്ളയ്‌ക്ക്‌ ഇഡി നോട്ടീസ്‌ നൽകി.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.