Skip to main content

ഗവേഷണ പഠനപ്രോത്സാഹനത്തിന്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്

സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്. ശാസ്ത്ര സാങ്കേതിക പഠനത്തിലെന്ന പോലെ സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങൾക്കും ഭാഷാപഠനത്തിലും എല്ലാം മാറ്റങ്ങൾ ഉണ്ടാവും. ഇന്റർ ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി തലത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കും. താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജക്റ്റ് ചെയ്യാൻ അവസരം ഉണ്ടാകും. മിടുക്കർക്ക് രണ്ടര വർഷം കൊണ്ട് ഡിഗ്രി നേടാനുള്ള എൻ വൺ സെമസ്റ്റർ സംവിധാനവും ഉറപ്പുവരുത്തും. പഠനത്തിനിടയ്ക്ക് ഇടവേളക്കും കോളേജോ സർവ്വകലാശാലയോ മാറാനും സ്വാതന്ത്ര്യം ഉണ്ടാവും.

ഇത്‌ സുഗമമായി നടപ്പാക്കാൻ കെ-റീപ് (കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്) സംവിധാനം ഒരുക്കും. റിന്യൂവബിൾ എനർജി, നെറ്റ് സീറോ, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ സയൻസ്, ന്യൂട്രാസ്യൂട്ടിക്കത്സ്‌ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. എഡിൻബറ യൂണിവേഴ്‌സിറ്റി, ക്യൂ എൽ എസ് സ്‌പേസ് എന്നിവയുമായി ചേർന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണ്.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.