Skip to main content

ഗവേഷണ പഠനപ്രോത്സാഹനത്തിന്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്

സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്. ശാസ്ത്ര സാങ്കേതിക പഠനത്തിലെന്ന പോലെ സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങൾക്കും ഭാഷാപഠനത്തിലും എല്ലാം മാറ്റങ്ങൾ ഉണ്ടാവും. ഇന്റർ ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി തലത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കും. താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജക്റ്റ് ചെയ്യാൻ അവസരം ഉണ്ടാകും. മിടുക്കർക്ക് രണ്ടര വർഷം കൊണ്ട് ഡിഗ്രി നേടാനുള്ള എൻ വൺ സെമസ്റ്റർ സംവിധാനവും ഉറപ്പുവരുത്തും. പഠനത്തിനിടയ്ക്ക് ഇടവേളക്കും കോളേജോ സർവ്വകലാശാലയോ മാറാനും സ്വാതന്ത്ര്യം ഉണ്ടാവും.

ഇത്‌ സുഗമമായി നടപ്പാക്കാൻ കെ-റീപ് (കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്) സംവിധാനം ഒരുക്കും. റിന്യൂവബിൾ എനർജി, നെറ്റ് സീറോ, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ സയൻസ്, ന്യൂട്രാസ്യൂട്ടിക്കത്സ്‌ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. എഡിൻബറ യൂണിവേഴ്‌സിറ്റി, ക്യൂ എൽ എസ് സ്‌പേസ് എന്നിവയുമായി ചേർന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.