Skip to main content

ഗവേഷണ പഠനപ്രോത്സാഹനത്തിന്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്

സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്. ശാസ്ത്ര സാങ്കേതിക പഠനത്തിലെന്ന പോലെ സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങൾക്കും ഭാഷാപഠനത്തിലും എല്ലാം മാറ്റങ്ങൾ ഉണ്ടാവും. ഇന്റർ ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി തലത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കും. താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജക്റ്റ് ചെയ്യാൻ അവസരം ഉണ്ടാകും. മിടുക്കർക്ക് രണ്ടര വർഷം കൊണ്ട് ഡിഗ്രി നേടാനുള്ള എൻ വൺ സെമസ്റ്റർ സംവിധാനവും ഉറപ്പുവരുത്തും. പഠനത്തിനിടയ്ക്ക് ഇടവേളക്കും കോളേജോ സർവ്വകലാശാലയോ മാറാനും സ്വാതന്ത്ര്യം ഉണ്ടാവും.

ഇത്‌ സുഗമമായി നടപ്പാക്കാൻ കെ-റീപ് (കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്) സംവിധാനം ഒരുക്കും. റിന്യൂവബിൾ എനർജി, നെറ്റ് സീറോ, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ സയൻസ്, ന്യൂട്രാസ്യൂട്ടിക്കത്സ്‌ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. എഡിൻബറ യൂണിവേഴ്‌സിറ്റി, ക്യൂ എൽ എസ് സ്‌പേസ് എന്നിവയുമായി ചേർന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണ്.
 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.