Skip to main content

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ല

ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നത്. ​ഗവർണറെപ്പോലെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തി മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ല.

മുമ്പ് ​ഗവർണർ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചിരുന്നു. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയാണ് ​ഗവർണറുടേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ​ഗുണമേന്മയുള്ളതാണ്. ചാന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ കേരളത്തിൽ നിന്നുള്ള വ്യക്തികളും പൊതുമേഖല സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. വിദേശ സർവകലാശാലകളിലുൾപ്പെടെ മലയാളികൾ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനടയിൽ വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല എന്നാണ് സർക്കാരിന്റെ സമീപനം. ബോധപൂർവം വിവാദങ്ങളുണ്ടാക്കുകയാണ് ചിലരുടെ രീതി. സംവാദാത്മകമായും സൃഷ്ടിപരമായും കാര്യങ്ങൾ നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി പ്രവർത്തിച്ച് നവകേരള സൃഷ്ടിക്ക് വഴിയൊരുക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനിടയ്ക്ക് വിവാദങ്ങളെ ശ്രദ്ധിക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.