Skip to main content

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ല

ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നത്. ​ഗവർണറെപ്പോലെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തി മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ല.

മുമ്പ് ​ഗവർണർ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചിരുന്നു. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയാണ് ​ഗവർണറുടേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ​ഗുണമേന്മയുള്ളതാണ്. ചാന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ കേരളത്തിൽ നിന്നുള്ള വ്യക്തികളും പൊതുമേഖല സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. വിദേശ സർവകലാശാലകളിലുൾപ്പെടെ മലയാളികൾ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനടയിൽ വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല എന്നാണ് സർക്കാരിന്റെ സമീപനം. ബോധപൂർവം വിവാദങ്ങളുണ്ടാക്കുകയാണ് ചിലരുടെ രീതി. സംവാദാത്മകമായും സൃഷ്ടിപരമായും കാര്യങ്ങൾ നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി പ്രവർത്തിച്ച് നവകേരള സൃഷ്ടിക്ക് വഴിയൊരുക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനിടയ്ക്ക് വിവാദങ്ങളെ ശ്രദ്ധിക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.