Skip to main content

ഇലക്ടറൽ ബോണ്ടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്റെ ഉപമയുമായി നരേന്ദ്ര മോദി രംഗത്തിറങ്ങിയത്

ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ഭഗവാൻ കൃഷ്ണൻറെ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയിരിക്കുന്നത്. കൃഷ്ണഭഗവാൻ സതീർത്ഥ്യനായ കുചേലനിൽ നിന്ന് അവൽപ്പൊതി വാങ്ങി മണിമാളിക സമ്മാനിച്ചപോലെയാണ് തന്റെ പ്രവൃത്തികൾ എന്ന പടുന്യായവുമായി വരുന്ന നരേന്ദ്ര മോദി യഥാർത്ഥത്തിൽ ഭഗവാനെ പരിഹസിക്കുകയാണ്. കുത്തകമുതലാളിമാരുടെ ദാസനായി അവരുടെ പണവും വാങ്ങി ഭരിച്ച തന്നെപ്പോലെ ഒരു അഴിമതിക്കാരനാണ് കൃഷ്ണഭഗവാൻ എന്നാണ് മോദി ഫലത്തിൽ പറയുന്നത്.
മാത്രവുമല്ല, അദാനിയുടെയും അംബാനിയുടെയും ഇലക്ട്രൽ ബോണ്ട് വാങ്ങി അവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും എണ്ണ വ്യാപാരവും ടെലികോമും ഒക്കെ എഴുതിക്കൊടുക്കാൻ നരേന്ദ്രമോദി ഭഗവാനോ രാജാവോ അല്ലല്ലോ. രാജാവ് എന്നാണ് മോദി സ്വയം വിചാരിക്കുന്നതെങ്കിലും.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. നിയമപരമാക്കിയ അഴിമതി. 2023 മാർച്ച് മാസം വരെ മുതലാളിമാരിൽ നിന്ന് ആറായിരത്തഞ്ഞൂറു കോടി രൂപയാണ് ബിജെപി ഈ പേരിൽ വാങ്ങിയത്. (കോൺഗ്രസും മോശമായില്ല, അധികാരത്തിലില്ലെങ്കിലും 1120 കോടി വാങ്ങി) ഈ കൈപ്പറ്റലിന് പ്രത്യുപകാരമായി എന്തൊക്കെ സൗജന്യങ്ങളാണ് മോദി സർക്കാർ ചെയ്തുകൊടുത്തത് എന്നത് ഇനി വെളിയിൽ വരാനിരിക്കുന്നതേയുള്ളൂ.
സിപിഐ എം മുൻകൈ എടുത്ത നിയമയുദ്ധത്തിലൂടെയാണ് പൂർണമായും ഭരണഘടനാവിരുദ്ധമായ ഈ പരിപാടി കോടതി അവസാനിപ്പിച്ചത്. നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച ഈ അഴിമതിപ്പണം മുഴുവൻ കുത്തകചൂഷകരുടെ കാര്യസ്ഥകക്ഷികളിൽനിന്നും ഒട്ടും വൈകാതെ തിരിച്ചുപിടിക്കാനുള്ള നടപടികളും ആവശ്യമാണ്. അത് സമൂഹത്തിന് പ്രയോജനപ്പെടും വിധം വിനിയോഗിക്കേണ്ടതാണ്. സിപിഐ എം മാത്രമാണ് ഈ അഴിമതിപ്പണം വാങ്ങാത്ത ഏക ദേശീയരാഷ്ട്രീയകക്ഷി എന്നത് അഭിമാനകരമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.