Skip to main content

ഇലക്ടറൽ ബോണ്ടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്റെ ഉപമയുമായി നരേന്ദ്ര മോദി രംഗത്തിറങ്ങിയത്

ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ഭഗവാൻ കൃഷ്ണൻറെ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയിരിക്കുന്നത്. കൃഷ്ണഭഗവാൻ സതീർത്ഥ്യനായ കുചേലനിൽ നിന്ന് അവൽപ്പൊതി വാങ്ങി മണിമാളിക സമ്മാനിച്ചപോലെയാണ് തന്റെ പ്രവൃത്തികൾ എന്ന പടുന്യായവുമായി വരുന്ന നരേന്ദ്ര മോദി യഥാർത്ഥത്തിൽ ഭഗവാനെ പരിഹസിക്കുകയാണ്. കുത്തകമുതലാളിമാരുടെ ദാസനായി അവരുടെ പണവും വാങ്ങി ഭരിച്ച തന്നെപ്പോലെ ഒരു അഴിമതിക്കാരനാണ് കൃഷ്ണഭഗവാൻ എന്നാണ് മോദി ഫലത്തിൽ പറയുന്നത്.
മാത്രവുമല്ല, അദാനിയുടെയും അംബാനിയുടെയും ഇലക്ട്രൽ ബോണ്ട് വാങ്ങി അവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും എണ്ണ വ്യാപാരവും ടെലികോമും ഒക്കെ എഴുതിക്കൊടുക്കാൻ നരേന്ദ്രമോദി ഭഗവാനോ രാജാവോ അല്ലല്ലോ. രാജാവ് എന്നാണ് മോദി സ്വയം വിചാരിക്കുന്നതെങ്കിലും.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. നിയമപരമാക്കിയ അഴിമതി. 2023 മാർച്ച് മാസം വരെ മുതലാളിമാരിൽ നിന്ന് ആറായിരത്തഞ്ഞൂറു കോടി രൂപയാണ് ബിജെപി ഈ പേരിൽ വാങ്ങിയത്. (കോൺഗ്രസും മോശമായില്ല, അധികാരത്തിലില്ലെങ്കിലും 1120 കോടി വാങ്ങി) ഈ കൈപ്പറ്റലിന് പ്രത്യുപകാരമായി എന്തൊക്കെ സൗജന്യങ്ങളാണ് മോദി സർക്കാർ ചെയ്തുകൊടുത്തത് എന്നത് ഇനി വെളിയിൽ വരാനിരിക്കുന്നതേയുള്ളൂ.
സിപിഐ എം മുൻകൈ എടുത്ത നിയമയുദ്ധത്തിലൂടെയാണ് പൂർണമായും ഭരണഘടനാവിരുദ്ധമായ ഈ പരിപാടി കോടതി അവസാനിപ്പിച്ചത്. നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച ഈ അഴിമതിപ്പണം മുഴുവൻ കുത്തകചൂഷകരുടെ കാര്യസ്ഥകക്ഷികളിൽനിന്നും ഒട്ടും വൈകാതെ തിരിച്ചുപിടിക്കാനുള്ള നടപടികളും ആവശ്യമാണ്. അത് സമൂഹത്തിന് പ്രയോജനപ്പെടും വിധം വിനിയോഗിക്കേണ്ടതാണ്. സിപിഐ എം മാത്രമാണ് ഈ അഴിമതിപ്പണം വാങ്ങാത്ത ഏക ദേശീയരാഷ്ട്രീയകക്ഷി എന്നത് അഭിമാനകരമാണ്.
 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.