Skip to main content

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നു

കേരള സർവ്വകലാശാല സെനറ്റിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ചാൻസലർ ആയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ പിന്തുണച്ച ബിജെപി അംഗങ്ങൾക്ക് കോൺഗ്രസിൻറെ നിരുപാധികപിന്തുണ. കേരളത്തിലെ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരായി സംഘികളെ തിരികികയറ്റാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസിനെ നീക്കത്തിന് ഭാഗമായാണ് കേരളത്തിലെ ഗവർണർ പ്രവർത്തിക്കുന്നത്.സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ കൊലക്കേസിലെ പ്രതിയുടെ ഭാര്യ അടക്കമുള്ള അനർഹരായ ആർഎസ്എസുകാരെ തിരുകിക്കയറ്റിയ ഗവർണറുടെ നടപടിയിൽ ഒരു പ്രതിഷേധവും കോൺഗ്രസ് പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് കോൺഗ്രസുകാരെ കൂടെ കൂട്ടത്തിൽ നോമിനേറ്റ് ചെയ്തു എന്നതിൻറെ പേരിൽ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിന്റ തുടർച്ചയാണ് ഇന്നലെ കേരള സർവകലാശാല സെനറ്റ് യോഗത്തിലും കണ്ടത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിനിധികൾ ഒറ്റക്കെട്ടായി കാവിവൽക്കരണത്തിനായി ശ്രമിക്കുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ ആർഎസ്എസ് അനുകൂലനീക്കം അസ്സഹനീയമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.