Skip to main content

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യക്കെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം

ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒക്ടോകോപറ്ററുകളും സെഫ്ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കർഷകസമരം അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യ നീക്കത്തിനെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം. ഖനൗരി, ശംഭു തുടങ്ങിയ ഡൽഹി അതിർത്തി പ്രദേശങ്ങളിൽ കർഷകർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലക്കുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഖനൗരി അതിർത്തിയിൽ ശുഭ്‌കിരൺസിങ് എന്ന യുവ കർഷകൻ വെടിയേറ്റ്‌ മരിച്ചതും നിരവധി കർഷകർക്ക്‌ വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങൾ ഇതിന്റെ സൂചനയാണ്.

ഖനൗരിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സൈനിക അക്രമണങ്ങൾക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാന, പഞ്ചാബ്, ഡൽഹി അതിർത്തികളിൽ കണ്ണീർവാതക ഷെല്ലിങ്ങിന്‌ ഉപയോഗിക്കുന്ന ഡ്രോണുകൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്‌. ഇസ്രയേൽ സേന ഗസയിലെ ആശുപത്രികളിൽ സ്നൈപ്പർ കൊലപാതകങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ഡൽഹി അതിർത്തികളിൽ ഇന്ത്യൻ കർഷകർക്കുനേരെ ടിയർഗ്യാസ്‌ ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്.

പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമായി മാറിയ മോദി, ഇസ്രയേന്ൽ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കൊന്നുകൂട്ടാനാണ്‌ ഒരുമ്പെടുന്നത്.

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.