Skip to main content

കോൺഗ്രസ് നേതാക്കൾ മക്കളെ വളർത്തുന്നത് ബിജെപിക്ക് ദാനം ചെയ്യാനോ?

കോൺഗ്രസ് നേതാക്കൾ അവരുടെ മക്കളെ പോറ്റിവളർത്തുന്നത് ബിജെപിക്ക് ദാനം നൽകാനാണോ? കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നയാൾ ഈ പട്ടികയിൽ അവസാനത്തേതല്ല. വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരും ഇനിയും കോൺഗ്രസിലുണ്ട്.

എല്ലിൻകഷ്ണം കണ്ടാൽ ചാടി വീഴുന്നവരായി കോൺഗ്രസ് മാറി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നയാളും ഐടി സെൽ കൺവീനറും ബിജെപിയിലെത്തി. വേണ്ടിവന്നാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പ്രതികരിച്ചയാളാണ് മറ്റൊന്ന്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന അവകാശവാദം വെറും വീമ്പ് പറച്ചിലല്ല. കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് രണ്ടര വർഷം മുമ്പ് ധർമ്മടത്ത് കൈപ്പത്തിയിൽ മത്സരിച്ചയാളാണ്.

കോൺഗ്രസിൽ ഇപ്പോൾ രണ്ട് കൂട്ടരാണ്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരും കോൺഗ്രസിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരായ സമരം മാത്രമല്ല. ബിജെപിയെ അനുകൂലിക്കുന്ന അവസരവാദികൾക്കെതിരായ സമരംകൂടിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.