Skip to main content

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം, 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. അടുത്തതാരെന്ന നിലയിലാണ് കാര്യങ്ങൾ. ബിജെപിയിലേക്ക് പോകാൻ വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്‌ദാനം ചെയ്‌തവരും ഇനിയും കോൺഗ്രസിലുണ്ട്.

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെയാണല്ലോ എന്ന ചിന്തയിലായിരുന്നു നിഷ്‌കളങ്കരായ ഒരുവിഭാഗം ജനങ്ങൾ. അങ്ങനെ വരുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്ന് കരുതി വോട്ട്‌ ചെയ്‌തു. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഇങ്ങനെ വോട്ടുചെയ്‌ത മുഴുവൻ ആളുകളും അഞ്ചുവർഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. എല്ലാ അർഥത്തിലും ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് 18 യുഡിഎഫ് എംപിമാരും സ്വീകരിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യമായി.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.