Skip to main content

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം നടത്തിയത്‌ അഭിമാനപോരാട്ടം

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കൂട്ടുപിടിച്ചും കേരളം നടത്തിയത്‌ അഭിമാനപോരാട്ടം. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്‌ പിന്തുണ നൽകുകയാണ്‌ യുഡിഎഫും അവരുടെ എംപിമാരും.

ഗുജറാത്ത്‌ കലാപത്തിൽ ബിൽക്കീസ്‌ ബാനുവിനെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾക്ക്‌ ഭരണാധികാരികൾ സഹായം ചെയ്‌തു കൊടുക്കുന്ന രാജ്യത്ത്‌ എങ്ങനെയാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച നാരീശക്തി നടപ്പാക്കുന്നത്‌. ബിൽക്കീസ്‌ ബാനു കേസിൽ പ്രതികളെ വെറുതെവിട്ടതും രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തിതാരങ്ങൾ നീതിക്കായി തെരുവിൽ പൊട്ടിക്കരഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നാരീശക്തി’ മോഡലാണ്‌. ഈ വിഷയങ്ങളിലൊക്കെ മോദി മൗനംപാലിച്ചെങ്കിലും ബിജെപിയിലെ ഒരു വനിതാനേതാവു പോലും പ്രതികരിച്ചില്ല. രാജ്യത്ത്‌ എവിടെയൊക്കെ സ്‌ത്രീകൾക്കെതിരെ അക്രമം ഉണ്ടായപ്പോളും അവിടെയെല്ലാം മഹിളാ അസോസിയേഷൻ പ്രതിരോധം തീർത്തിട്ടുണ്ട്‌.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.