Skip to main content

കോൺഗ്രസ് അണികൾക്കല്ല, നേതാക്കൾക്കാണ് രാഷ്ട്രീയ വിദ്യാഭ്യാസം വേണ്ടത്

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്. 303 ബിജെപി എം പിമാരിൽ 112 പേരും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്.

അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി, അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി അവർ മാറി. മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ്.

വർഗ്ഗീയ വിരുദ്ധത ഊട്ടിയുറപ്പിച്ചില്ല എന്നതോ പോകട്ടെ, വർഗീയ പ്രീണനവും മൃദുഹിന്ദുത്വ സമീപനങ്ങളും അവർക്കുപോലും അവരെ ബിജെപിയിൽ നിന്ന് വേറിട്ടവരായി കാണാൻ കഴിയാതെയാക്കി.

കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട്.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.