Skip to main content

സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് ചീമേനി

കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗം ചേരുമ്പോഴാണ് ചീമേനിയിലെ പാർടി ഓഫീസിൽ ആയുധധാരികളായ ഒരു കൂട്ടം കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ഓഫീസിനുള്ളിൽ തീയിട്ടു കൊണ്ട് ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടുന്നവരെ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു കോൺഗ്രസ് പദ്ധതി. അതിക്രൂരമായ ആ പദ്ധതി അവർ ചീമേനിയിൽ നടപ്പിലാക്കി. സ്ഥലം സന്ദർശിച്ച സഖാവ് ഇഎംഎസ് ജാലിയൻവാലാബാഗിന് സമാനമായ ക്രൂരതയായി ചീമേനിയെ കണ്ടു. സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന കോൺഗ്രസിന്റെ മാപ്പില്ലാത്ത ക്രൂരതയാണ് ചീമേനി. ചീമേനി രക്തസാക്ഷികളുടെ ഒളിമങ്ങാത്ത ഓർമ്മകൾ തുടരുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ടിരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.