Skip to main content

ബിജെപിയുടെ ഗൂണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ശക്തി നൽകണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്. ഈ നയമാകട്ടെ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന ബി ജെ പി നയവുമായി ചേർന്നു പോകുന്നതുമാണ്. എന്നാൽ ഈ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.
നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നതെങ്കിലും രണ്ടുവർഷത്തെ അന്വേഷണ അതിക്രമങ്ങൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്താനോ തെളിവ് ശേഖരിക്കുവാനോ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഇതേകേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എം പി സഞ്ജയ് സിംഗ്, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും കേന്ദ്രഏജൻസികൾ ബി ജെ പി യുടെ ഏജന്റുമാരായി നാണമില്ലാതെ പ്രവർത്തിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിരിക്കണം പദവിയിൽ ഇരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു തെളിവുമില്ലാതെയാണ് ഈ അതിക്രമം. ഇത് ഭീകരഭരണമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് കേസ് വിധിയിലും സോഷ്യൽ മീഡിയയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരായ കേസിലും ഒക്കെ നീതിപീഠത്തിൽ നിന്ന് യൂണിയൻ സർക്കാരിന് കിട്ടിയത് മുഖമടച്ചുള്ള അടിയാണ്. അങ്ങനെ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനാണ് ഈവക ജനാധിപത്യവിരുദ്ധ ഇടപാടുകളുമായി ഇറങ്ങിയിരിക്കുന്നത്.
സത്യത്തിൽ കേന്ദ്ര ഭരണകക്ഷി വലിയ അങ്കലാപ്പിലാണ്. 400 സീറ്റ് വിജയിക്കും എന്നൊക്കെ വീമ്പിളക്കുമ്പൊഴും വലിയ ഭയം അവരെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. കയ്യിലുള്ള ഭരണം പോകും എന്ന തിരിച്ചറിവ് അവർക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പേടിപ്പിച്ചും പ്രീണിപ്പിച്ചും പീഢിപ്പിച്ചും ഒക്കെ മറ്റു രാഷ്ട്രീയ പർട്ടികളെയും മാധ്യമങ്ങളെയും ഒക്കെ വരുതിയിൽ നിർത്താൻ നോക്കുന്നത്.
ഈ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് ദയനീയം. നേരത്തേ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതിനെതിരായി പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല, കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാനോ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനോ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ദയനീയമാണ്.
ഒരു തെളിവും വെളിവുമില്ലാതെ ഇത്തരം അമിതാധികാര പ്രയോഗങ്ങൾ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഈ വക ഗൂണ്ടായിസങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ നേർക്കുനേർ പോരാടുന്ന ഇടതുപക്ഷത്തിന് ശക്തി നൽകുകയാണ് വേണ്ടത്. ഈ പൊതുതെരഞ്ഞെടുപ്പ് അതിന്നുള്ള അവസരമാകണം. എല്ലാ അമിതാധികാര വാഴ്ചകളെയും ജനശക്തി പിടിച്ചു കെട്ടിയിട്ടുണ്ട് എന്നകാര്യം മറക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.