Skip to main content

നെല്ല്‌ സംഭരണം; കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു വസ്‌തുത മറച്ച്‌ യുഡിഎഫ് എംപിമാരും കേരളത്തിനെതിരെ തിരിഞ്ഞു

നെല്ല്‌ സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യുഡിഎഫ്‌ എംപിമാരടക്കം വസ്‌തുത മറച്ച്‌ കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്‌ചയാണെന്ന്‌ ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

കോൺഗ്രസും ബിജെപിയും സമരവും നടത്തി. കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്നും കേരളം കള്ളംപറയുകയാണെന്നും പറഞ്ഞത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌. എന്നാൽ ഇപ്പോൾ അഞ്ചുവർഷത്തെ കുടിശ്ശിക 852 കോടി കേന്ദ്രം സംസ്ഥാനത്തിന്‌ നൽകിയ വാർത്ത പുറത്തുവരികയാണ്‌. 756 കോടി ഇനിയും തരാനുണ്ട്‌. കേരളം കണക്കുകൊടുക്കാത്തതിനാലാണ്‌ തുക ലഭിക്കാതിരുന്നതെന്ന്‌ പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ കേന്ദ്ര പിഴവാണെന്ന്‌ സമ്മതിക്കുന്നു. പിഴവല്ല, ബോധപൂർവമായ നടപടിയാണിത്‌.

അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന്‌ തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്‌പയെടുത്താണ്‌ കർഷകർക്ക്‌ തുക നൽകിയത്‌. 2021–22, 2022–23 വർഷത്തിൽ മാത്രം 1,871 കോടി രൂപ പാലക്കാട്ടെ കർഷകർക്ക്‌ ലഭിച്ചു. മാർച്ച്‌ എട്ടിന്‌ മന്ത്രിമാരും കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്ന്‌ കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ പിആർഎസ്‌ വായ്‌പയെടുക്കാൻ കഴിയാത്തവർക്ക്‌ ഒരുകോടിയിലേറെ രൂപ നേരിട്ടും 2.9 കോടി വായ്‌പയായും നൽകാൻ ക്രമീകരണം നടത്തി. 25 കൃഷിഭവനുകളിൽ അദാലത്ത്‌ സംഘടിപ്പിച്ചു. എന്നാൽ ഇതൊക്കെ മാധ്യമങ്ങൾ മറച്ചുവച്ചു.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.