Skip to main content

ബിജെപിക്ക്‌ വളരാൻ അവസരമൊരുക്കിയത്‌ കോൺഗ്രസ്‌

ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ്‌ ശ്രമിച്ചത്‌. കോൺഗ്രസാണ് ബിജെപിക്ക്‌ ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്‌.

ഏക സിവിൽ കോഡ്‌ വിഷയത്തിൽ ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ മന്ത്രി അതിനെ സ്വാഗതം ചെയ്‌തു. പാർലമെന്റിൽ ശക്തമായി പ്രതികരിക്കുന്ന കോൺഗ്രസിനെ കാണാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാർ ഡൽഹിയിലെ കെജ്രിവാളിന്റെ സർക്കാരിനെതിരായ നടപടികൾ കനപ്പിച്ചപ്പോൾ അതിൽ സുപ്രീംകോടതി ഇടപെട്ടു. കേന്ദ്ര നിലപാട്‌ തെറ്റാണെന്ന്‌ കോടതി പറഞ്ഞു. എന്നാൽ കോടതിവിധി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ ഇറക്കിയതിനെ രാജ്യമാകെ എതിർത്തെങ്കിലും ഒരക്ഷരം സംസാരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല.

അയോധ്യയിൽ പ്രാണപ്രതിഷ്‌ഠ നടത്തിയപ്പോൾ ഹിമാചലിലെ കോൺഗ്രസ്‌ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞത്‌ അധികാരത്തിൽ എത്തിയാൽ അവിടെ രാമക്ഷേത്രം നിർമിക്കുമെന്നാണ്‌. കർണാടകയിലെ കോൺഗ്രസ്‌ സർക്കാർ ആ ദിവസം പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ടു. വെള്ളിയുടെ ഇഷ്‌ടിക കൊടുത്തയച്ചവരും ഉണ്ട്‌. രാഹുൽ ഗാന്ധി ആ ദിവസം പ്രത്യേകം ഭജനയിരിക്കാൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളിൽ കേസുണ്ടെന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിൽ രാമക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിനുള്ള കേസുണ്ടോ എന്ന്‌ അദ്ദേഹം പരിശോധിക്കണം.

മണിപ്പുർ വിഷയത്തിൽ ആനി രാജ പ്രതികരിക്കാൻ മുന്നിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തിൽ സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരന്റെ പേര് അതിലുണ്ടോ? കേരളത്തിൽ കൂട്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പങ്കെടുക്കാതിരുന്നത്‌ കേന്ദ്രനേതൃത്വം ഇടപെട്ടതിനാലാണെന്നാണ്‌ കരുതുന്നത്.

ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്നാണ്‌ രാഹുൽ ഗാന്ധി പറയുന്നത്‌. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്‌. എന്നിട്ട് അവർ ആരെങ്കിലും പാർടി മാറിയോ?
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.