Skip to main content

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. കർഷകസംഘത്തിൻ്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടതോടെ കോൺഗ്രസുകാരും എംഎസ്പിക്കാരും നിരവധി തവണ മയ്യിലിൽ നരനായാട്ട് നടത്തിയിരുന്നു.

ഒളിവിൽ പ്രവർത്തിച്ചിരുന്ന രൈരു നമ്പ്യാറെ ചെറുപഴശ്ശിയിൽ നിന്നും കുട്ട്യപ്പയെ മുല്ലക്കൊടിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോൺഗ്രസിൻ്റെ ഒത്താശയോടെ പോലീസുകാർ തന്നെ കള്ളജാമ്യത്തിലെടുത്ത് പാടിക്കുന്നിൽ കൊണ്ടുവരികയായിരുന്നു. കയരളം പൊലീസ് ക്യാമ്പിൽനിന്ന് ഗോപാലനെയും ഇവിടെ കൊണ്ടുവന്ന് നിരത്തി നിർത്തിയതിനുശേഷം സഖാക്കളോട് കമ്യൂണിസ്റ്റ് പാർടി മൂർദാബാദ് എന്നുവിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസുകാർക്ക് നേരെ കാറിത്തുപ്പിക്കൊണ്ട് കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച സഖാക്കൾക്കുനേരെ പോലീസ് വെടിയുതിർക്കുകയും കൊല്ലപ്പെട്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. പാടിക്കുന്ന് രക്തസാക്ഷികളുടെ ഓർമ്മകൾ നമുക്ക് മുന്നോട്ടുള്ള പോരാട്ടങ്ങൾക്കുള്ള ഊർജമാണ്. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.