Skip to main content

കേരളത്തിന്‌ കടമെടുപ്പ്‌ അനുമതി വീണ്ടും നിഷേധിച്ച് കേന്ദ്രം

രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന്‌ അർഹമായ കടം നിഷേധിച്ച്‌ കേന്ദ്രം. കടമെടുപ്പ്‌ പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്‌. വ്യക്തത ആവശ്യപ്പെട്ട്‌ കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.

മെയ്‌ ആദ്യം വായ്‌പാനുമതി നൽകുകയാണ്‌ പതിവ്‌. ഈ വർഷം സംസ്ഥാനത്തിന്‌ 37,512 കോടി രൂപ വായ്‌പയെടുക്കാൻ അനുമതിയുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത്‌ മാസം എടുക്കാവുന്ന കടം എത്രയെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലഭിക്കാതെ സംസ്ഥാനത്തിന്‌ കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന്‌ അനുമതി തേടിയപ്പോൾ 3000 കോടിക്കുള്ള അനുവാദമേ നൽകിയുള്ളൂ.

സംസ്ഥാന സർക്കാർ ജീവനക്കാർ കൂടുതൽ വിരമിക്കുന്നത്‌ ഏപ്രിൽ മാസത്തിലാണ്‌. വിരമിക്കൽ ആനുകൂല്യത്തിന്‌ 7,500 കോടി രൂപ ആവശ്യമാണ്‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്‌. അന്തിമാനുമതി ഇതുവരെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത്‌ സംസ്ഥാന സർക്കാരിനെ ഈ ഘട്ടത്തിൽ സാമ്പത്തികമായി ഞെരുക്കാനാണ്.

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.