Skip to main content

ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് സഖാവ് ഇ കെ നായനാർ

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കെതിരെ കേരളം ഉയർത്തിയ ബദലുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ചിന്തകൾക്കും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കും വലിയ പങ്കുണ്ട്.

സഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം സമര കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

ഇന്നും നാം കാണുന്ന കേരളം വാർത്തെടുക്കുന്നതിൽ സഖാവ് നായനാരുടെ പങ്ക് അനുപമാണ്. ലോകം അംഗീകരിച്ച കേരള മാതൃക സൃഷ്ടിക്കുന്നതിൽ ചാലകശക്തിയായ പല നയങ്ങളും രൂപം കൊണ്ടത് സഖാവ് മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലാണ്. ജനകീയാസൂത്രണം, കുടുംബശ്രീ, സാമൂഹ്യസുരക്ഷ പെൻഷനുകൾ തുടങ്ങി നിരവധി ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരത്തെ ടെക്നോപാർക്കും ആരംഭിച്ചത് സഖാവ് മുഖ്യമന്ത്രിയായിരിക്കുമ്പോളാണ്. ഈ സമയത്തു തന്നെയാണ് കൊച്ചി മെട്രോയുടെ ആദ്യകാല നടപടികൾ ആരംഭിക്കുന്നതും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് നായനാർ കേരളമൊന്നാകെ സമ്മതനായിരുന്ന നേതാവായിരുന്നു. പാർടിയേൽപ്പിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായും കർഷകരുടെ ഉന്നമനത്തിനായും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. സഖാവിന്റെ സാമൂഹ്യപ്രതിബദ്ധതയും പോരാട്ട വീര്യവും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുന്ന ഏവർക്കും മാതൃകയും പ്രചോദനവുമാണ്. വർഗീയതയും ഉദാരവൽക്കരണ നയങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് സഖാവിന്റെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.