Skip to main content

ബാർ ഉടമകൾക്ക്‌ വേണ്ടി നിലപാടെടുത്തത്‌ യുഡിഎഫ്‌, എൽഡിഎഫ്‌ സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ താൽപര്യം

സംസ്ഥാനത്തെ എക്‌സൈസ്‌ നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. മദ്യനയത്തിൽ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ചർച്ച പോലും നടന്നിട്ടില്ല.

പണപ്പിരിവ്‌ നടത്തുന്നു എന്ന വ്യാജപ്രചരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങൾ വ്യാപകമാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വലിയ രീതിയിൽ ഈ പ്രചരണത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌ സത്യം. യുഡിഎഫിന്റെ കാലത്ത്‌ ബാർ ഉടമകൾക്ക്‌ വേണ്ടി എടുത്ത നിലപാടിന്റെ ആവർത്തനം തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരും സ്വീകരിക്കുന്നത്‌ എന്ന തെറ്റിധാരണയിലാണ്‌ അവർ പെരുമാറുന്നത്‌.

2016വരെ ലൈസൻസ്‌ ഫീസ്‌ 23 ലക്ഷം ആയിരുന്നത്‌ എൽഡിഎഫ്‌ 35 ലക്ഷമായി വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്‌. യുഡിഎഫ്‌ കാലത്ത്‌ ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്‌സിന്റെ കുവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഉപഭോഗം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തത് എന്നതാണ് സത്യം. വിദേശ നിർമിത മദ്യത്തിന്റെ വിൽപനയിലും കുറവുണ്ടായി. സർക്കാരിന്റെ വരുമാനത്തിൽ മദ്യ വരുമാനത്തിന്റെ പങ്കും കുറഞ്ഞു. സർക്കാരിന്റെ എതിരെ നടത്തുന്ന ആരോപനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.