Skip to main content

ചില ഗവർണർമാർ സമാന്തര സർക്കാരെന്ന്‌ ഭാവിക്കുന്നു

തങ്ങളുടെ സ്വന്തം നിലയ്‌ക്ക്‌ കാര്യങ്ങൾ ചെയ്യാമെന്നാണ്‌ ചില ഗവർണർമാർ കരുതുന്നത്. അവരുടെ പ്രവൃത്തികൾ അതാണ്‌ വ്യക്തമാക്കുന്നത്. ഭരണഘടനാ പദവിയിലിരുന്ന്‌ ഗവർണർമാർ സംസ്ഥാന ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും സമാന്തര സർക്കാരാണ്‌ തങ്ങളെന്ന്‌ ഭാവിക്കുന്നതും നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വെല്ലുവിളിക്കുന്നതും കണ്ടു. എന്നാൽ, ഗവർണർമാരുടെ അധികാരത്തെക്കുറിച്ച്‌ ഡോ. അംബേദ്‌കർതന്നെ പറഞ്ഞിട്ടുണ്ട്‌. ‘ഗവർണർക്ക്‌ വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയുമില്ലെന്നും എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിർദേശം പിന്തുടരേണ്ടതുണ്ട്‌’ എന്നുമാണ്‌ ഭരണഘടനാ അസംബ്ലയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞത്‌. ഭരണഘടനാ ശിൽപ്പിക്കുതന്നെ ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല.

ഇന്ത്യ ഇല്ലെന്നും പകരം ഭാരതം മാത്രമേയുള്ളൂവെന്നും ‘യൂണിയൻ ഓഫ്‌ സ്‌റ്റേറ്റ്‌സ്‌’ എന്നത്‌ ‘യൂണിയൻ ഓവർ സ്‌റ്റേറ്റ്‌സ്‌’ ആണ്‌ എന്നുമൊക്കെ വരുത്തിത്തീർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ ചിലർ നടത്തുന്നത്‌. ഇന്ത്യൻ ഭരണഘടന ഇല്ലെങ്കിൽ ഇന്ത്യ എന്ന രാജ്യംതന്നെ ഇല്ല എന്നതാണ്‌ വസ്‌തുത. എന്നാൽ, ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർതന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ചിലർ തങ്ങളുടെ അധികാരാവകാശങ്ങൾ വിസ്‌മരിച്ച്‌ അത്തരം അട്ടിമറികൾക്ക്‌ അനായാസമായി നിന്നുകൊടുക്കുന്നതും നാം കാണുന്നു. തെരഞ്ഞെടുപ്പു കമീഷനെ കുറിച്ചുതന്നെ ഉയരുന്ന ആക്ഷേപങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലുണ്ട്‌.

മുക്കാൽ നൂറ്റാണ്ടുമുമ്പ്‌ ഭരണഘടനാ ശിൽപ്പികൾ ചർച്ചചെയ്‌ത്‌ തള്ളിയതാണ്‌ മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയം. അതിനെ പുനരുജജീവിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. അത്‌ അനുവദിക്കാനാവില്ല. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന അടിസ്ഥാന സങ്കൽപ്പങ്ങളോട്‌ പ്രത്യയശാസ്‌ത്രപരമായ വിയോജിപ്പ്‌ സംഘപരിവാറിനുണ്ട്‌. അതുകൊണ്ടാണ്‌ ഭരണഘടനയെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ വിപുലമായ രാഷ്ട്രീയ പദ്ധതികൾ അവർ നടപ്പാക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.