Skip to main content

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്. പൗരത്വം നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം മാനദണ്ഡമാണെങ്കിലും അതിന്റെ നിർണ്ണയം കമീഷന്റെ പരിധിയിൽ വരുന്നില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്.

ബീഹാറിലെ അനുഭവത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പാഠം പഠിച്ചിട്ടില്ല. തെളിവായി ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകൾ എൻറോൾമെന്റ് ഫോമുകൾക്കൊപ്പം ആദ്യം സമർപ്പിക്കേണ്ടതില്ലെന്ന് പിന്നീട് കമീഷൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം മാത്രം ഉൾപ്പെടുത്തിയ ആധാർ പോലും താമസസ്ഥലം തെളിയിക്കുന്ന രേഖയായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ദരിദ്രരുടെയും ദുർബല വിഭാ​ഗത്തിന്റെയും കൈവശം സാധാരണയായി ഇല്ലാത്ത രേഖകൾ വേണമെന്ന് നിർബന്ധിക്കുന്നത് ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാരം വോട്ടർമാരുടെ മേൽ തന്നെ ചുമത്തുന്നതിനെതിരെ പൂർണമായി എതിർക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാത്രം ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക കുറ്റമറ്റതും പരിഷ്കരണ പ്രക്രിയ സുതാര്യവുമായിരിക്കണം. എന്നാൽ ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്‌ഐ‌ആർ ഉപയോഗിക്കരുത്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും.

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട്

സ. പിണറായി വിജയൻ

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന് കരുത്തു പകരുന്നത്.