Skip to main content

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു; ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും റിപ്പോര്‍ട്ട് സഹായകരമാകും

സിനിമാ വ്യവസായ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഹായകരമാകും. ദുഷിച്ച പ്രവണതകള്‍ ഇല്ലാതാക്കാനും നല്ല വ്യവസായ - തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കണം. അതിനായി സ്വയം വിമര്‍ശനത്തിലൂടെയും ആത്മപരിശോധനയിലൂടെയും കൂട്ടായ പരിശോധനകളിലൂടെയും ചര്‍ച്ചകളിലൂടെയും തെറ്റ് തിരുത്തുകയും തിരുത്തിക്കുകയും ചെയ്യണം.
തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും തെറ്റ് ചെയ്യുന്നവര്‍ക്ക് ഭയമുണ്ടാകാനും സ്വയമേവ അതില്‍ നിന്നും പിന്തിരിയാനുമുള്ള അന്തരീക്ഷം ഉണ്ടാക്കണം. അതിനെല്ലാമുള്ള ചുണ്ടുപലകയാകുന്നതാണ് ഈ റിപ്പോര്‍ട്ട്.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.