Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ പശ്ചാത്തലമൊരുക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം. ഒരു ജാതിപ്രമാണിയും ഇന്ന്‌ സാധാരണക്കാരെ കടന്നാക്രമിക്കാത്തത്‌ കമ്യൂണിസ്‌റ്റുകാർ വളർത്തിയെടുത്ത സാമൂഹ്യബോധം നിലനിൽക്കുന്നതുകൊണ്ടാണ്‌. ബിജെപിയെ ചെറുക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ വർധിക്കണം.

ഭാവികേരളത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാർ നടത്തുന്നത്‌. എന്നാൽ, വളർച്ചയെ തടസപ്പെടുത്തുകയാണ്‌ കേന്ദ്ര സർക്കാർ. അതിനെതിരായ ജനരോഷം രൂപപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങൾ നിരന്തരം നുണ പ്രചരിപ്പിക്കുകയാണ്. ജനങ്ങളുടെ പിന്തുണയോടെ കുറവുകൾ കണ്ടെത്തി തിരുത്തേണ്ടവ തിരുത്തിയാണ്‌ സിപിഐ എം മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ അത് കാണാതെ കോൺഗ്രസും ബിജെപിയും ഒരു തെറ്റും പറ്റാത്തതും ഒരു കുറവുമില്ലാത്തതുമായ പാർടികളായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.