Skip to main content

റോബോട്ടിക്സ് ഹബ്ബാവാൻ കേരളം

രാജ്യത്തിൻ്റെ റോബോട്ടിക്സ് ഹബ്ബാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉറച്ച ചുവടുവയ്പുകളുമായി കേരളം മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ തുടങ്ങും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങിൽ വച്ച് അതിൻ്റെ പ്രഖ്യാപനം നടക്കുകയുണ്ടായി. 195 സ്റ്റാർട്ടപ്പുകളും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുത്ത റോബോട്ടിക്സ്‌ റൗണ്ട് ടേബിൾ സമ്മേളനത്തിൽ കേരളത്തിലെ റോബോട്ടിക്സ് മേഖലയിൽ നിന്ന് ലോകവിപണിയിലേക്ക് കടന്നുവന്ന നിരവധി കമ്പനികൾ ഉണ്ടായിരുന്നു.

വ്യവസായ വകുപ്പിൻ്റെ 22 മുൻഗണനാമേഖലകളിൽ റോബോട്ടിക്സിനെ ഉൾപ്പെടുത്തിട്ടുണ്ട്. റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടുകോടിയായി സർക്കാർ വർധിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തനമൂലധനം വർധിപ്പിക്കുന്നതോടൊപ്പം റോബോട്ടിക്‌സ് സ്റ്റാർട്ടപ്പുകൾക്ക് സ്ഥലസൗകര്യം ഒരുക്കൽ, മാർക്കറ്റിങ് പിന്തുണ എന്നിവയും പരിഗണിക്കുന്നു.

വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുത്താനും പരിശീലനം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2000 വിദ്യാലയങ്ങളിൽ 9000 റോബോട്ടിക് ലാബുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതു കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 20,000 റോബോട്ടിക് കിറ്റുകൾ കൂടി നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഇവയുടെ വിതരണം നടത്താനുള്ള സജ്ജീകരണം പൂർത്തിയാക്കി. ഇത്തരത്തിൽ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് റോബോട്ടിക്സ് മേഖലയുടെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഈ പദ്ധതികൾ തൊഴിൽ-വൈജ്ഞാനികമേഖലകളിൽ ഉണ്ടാകുന്ന മാറ്റത്തോടൊപ്പം മുന്നേറാൻ കേരളത്തെ പര്യാപ്തമാക്കും.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.