Skip to main content

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിൽ

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിലാണ്. വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവമായി കാണുന്നില്ല. എന്നാൽ, ബദൽ മാതൃക തീർത്താണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. ജൂണിൽ പുറത്തുവന്ന കണക്കിൽ രാജ്യത്ത്‌ പണപ്പെരുപ്പം അഞ്ചു ശതമാനമാണ്‌ വർധിച്ചത്‌. വിലക്കയറ്റം 9.4 ശതമാനവും. തുടർച്ചയായ എട്ടാം മാസവും ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം എട്ടു ശതമാനവും പച്ചക്കറി വിലക്കയറ്റം 30 ശതമാനവും കൂടുതലാണ്‌. പത്തു വർഷത്തിനിടെ പന്ത്രണ്ടു തവണ ഇന്ധനനികുതി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി പേരിനു മാത്രമായി. കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചു. പൊതുവിതരണ അടങ്കലിൽ 9000 കോടി കുറച്ചു.

ഈ സാഹചര്യത്തിലാണ്‌ കേരളം ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ ഓണക്കാലത്ത്‌ സപ്ലൈകോ വഴിയുള്ള ഇടപെടൽ. പതിമൂന്ന്‌ ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിലും ഇരുനൂറിൽ പരം പ്രധാന ബ്രാൻഡുകളുടെ ഉൽപ്പന്നം 45 ശതമാനം വിലക്കുറവിലുമാണ്‌ സപ്ലൈകോ വഴി നൽകുന്നത്‌. വയനാട്ടിലെ ദുരന്ത സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമാണ്‌ മാറ്റിവച്ചത്‌. മറ്റ്‌ ആഘോഷങ്ങൾക്കൊന്നും വിലക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.