Skip to main content

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും. കേരളത്തിലെ സംരംഭകർ നൽകിയ അനുകൂല പ്രതികരണമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ. സംരംഭങ്ങൾക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സർക്കാർ നടത്തിയ ശ്രമഫലങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്‌. രണ്ട്‌ ബിസിനസ്‌ കേന്ദ്രീകൃത മേഖലകളിലും ഏഴ്‌ പൗര കേന്ദ്രീകൃത മേഖലകളിലുമാണ്‌ കേരളം ഒന്നാമതെത്തിയത്‌. ഈ ഒമ്പത്‌ മേഖലകളിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ 95 ശതമാനത്തിലേറെ സംരംഭകരും പിന്തുണച്ചു.

ഡിജിറ്റൽ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും മുന്നേറാനായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം തുടരും. ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപ സമ്മേളനം നടത്തും. അതിന്‌ മുന്നോടിയായുള്ള റൗണ്ട്‌ടേബിളുകളും കോൺക്ലേവുകളും റോഡ്‌ഷോകളും നടന്നുവരികയാണ്‌. മുപ്പതിനായിരം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം സംസ്ഥാനത്തിന്‌ കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ആകർഷിക്കാനായി. ഐബിഎം പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക്‌ എത്തി.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.