Skip to main content

സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാത്ത പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ നിന്നുകൊടുക്കുന്നു

മൊത്തം 62,000 കോടി രൂപ കിട്ടാക്കടമുള്ള പത്ത് കമ്പനികളെ വെറും 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വാർത്ത പുറത്തു വന്നിരിക്കുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ ഇളവുകൾ വാഗ്ദാനം നൽകിയാണ് ഇത് യാഥാർഥ്യമാക്കിക്കൊടുത്തത്.
7,795 കോടി കുടിശ്ശികയുള്ള HDIL-നെ അദാനി വാങ്ങുന്നത് 285 കോടി മാത്രം നൽകിയാണ് കിഴിവ് 96%. 1,700 കോടി ബാധ്യതയുള്ള റേഡിയസ് എസ്റ്റേറ്റ്സ് വെറും 76 കോടി രൂപയ്ക്ക്, ഏതാണ്ട് 96% കിഴിവിൽ അദാനി ഏറ്റെടുത്തു. അദാനി ഗ്രൂപ്പും രാജ്യം ഭരിക്കുന്ന രാഷ്ട്രീയവലതുപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി കോർപ്പറേറ്റ് ഭീമന്മാർ നേടിയെടുക്കുന്ന ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഇടതുപക്ഷം എല്ലാക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്താൻ ബി ജെ പി സർക്കാരിന് കഴിയുന്നില്ല. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുനിമിഷം വർധിക്കുകയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാണ്.
പൊതുമേഖലാ ബാങ്കുകളുടെ പണം എന്നാൽ രാജ്യത്തെ ജനങ്ങളുടെ പണമാണ്. സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാൻ മടിക്കുന്ന ബാങ്കുകളാണ് ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ സ്വയം നിന്നുകൊടുക്കുന്നത്. വിജയ് മല്യയെപ്പോലെയുള്ളവർ ആയിരക്കണക്കിന് കോടി വെട്ടിച്ച് മുങ്ങിയപ്പോഴും പോയത് രാജ്യത്തെ ജനങ്ങളുടെ പണമാണ്. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് ചോർത്തിക്കൊടുക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത കാഴ്ചയാണിത്.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.