Skip to main content

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ്‌ നേതാക്കളുടെ ആക്ഷേപം ഗൂഢാലോചന, തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഒന്നായി മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണ്. ചില മാധ്യമ മുതലാളിമാർ പണം സമ്പാദിക്കാൻ വ്യാജ വാർത്തകൾ ചമയ്‌ക്കുകയാണ്‌. ഇവരും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. ഹിന്ദു വർഗീയതയ്‌ക്കും ആർഎസ്‌എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഇതിന്‌ നേതൃത്വം നൽകിയ ആളാണ്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇരുന്നൂറിലധികം പ്രവർത്തകരുടെ ജീവൻ സിപിഐ എമ്മിന്‌ നഷ്ടപ്പെട്ടിട്ടുണ്ട്.

ആർഎസ്‌എസുമായി വോട്ട്‌ കച്ചവടം നടത്താത്ത ഒരാളും കോൺഗ്രസ്‌ നേതൃത്വത്തിലില്ല. 16 മാസം മുമ്പ്‌ നടന്ന എഡിജിപിയുടെ സന്ദർശനം ഇന്നലെ നടന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ അന്യഗ്രഹ ജീവിയാണ്‌. കേരളവിരുദ്ധനായ ഗവർണർക്ക്‌ ഇനിയും തുടരാൻ ആശംസ അർപ്പിക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌. പത്മജ വേണുഗോപാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനം ചെയ്‌തു. എ കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാണ്‌ ഒ രാജഗോപാലിനെ നേമത്ത് കോൺഗ്രസ് ജയിപ്പിച്ചത്‌.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.