Skip to main content

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. സംസ്ഥാനങ്ങൾക്ക്‌ അർഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്‌ നടത്തുന്നത്‌. സംഘപരിവാറിന്റെ ചൊൽപ്പടിക്ക്‌ നിൽക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണച്ചെലവുമായി ബന്ധപ്പെട്ട പണം കൃത്യമായി ലഭ്യമാക്കാൻ കേന്ദ്രം നൽകേണ്ട കുടിശ്ശിക തന്നു തീർക്കേണ്ടതുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്ത്‌ നൽകിയതാണ്‌.

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പോലും ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ ശരാശരി എടുത്താൽ 55 ശതമാനം തനത്‌ വരുമാനവും 45 ശതമാനം കേന്ദ്രം നൽകുന്നതുമാണ്‌. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വരുമാനത്തിൽ 75 ശതമാനവും തനത്‌ വരുമാനമാണ്‌. 25 ശതമാനം മാത്രമാണ്‌ കേന്ദ്രവിഹിതം. ഈ സാമ്പത്തിക വർഷം 81 ശതമാനം വരെയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. സംസ്ഥാനത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ തന്നെ തടസം സൃഷ്‌ടിക്കുന്നതാണിത്‌. എന്നാൽ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. രാജ്യത്തെ പബ്ലിക്‌ സർവീസ്‌ കമീഷനുകൾക്ക്‌ മാതൃകയാണ്‌ കേരള പിഎസ്‌സി. കഴിഞ്ഞ വർഷം രാജ്യത്ത്‌ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്‌.

സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്‌തമായ നയങ്ങളുമായാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. ഹേമകമ്മിറ്റി രൂപീകരിച്ചത്‌ എൽഡിഎഫ്‌ സർക്കാർ ആയതുകൊണ്ട്‌ മാത്രമാണ്‌. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട്‌ മാതൃകയാക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.