Skip to main content

അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് സഖാവ് പുഷ്പൻ

കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമായ, ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞു.

മുപ്പത് കൊല്ലങ്ങൾക്ക് ഭരണകൂട ഭീകരതയെ സ്വന്തം ജീവിതം കൊടുത്തു നേരിട്ട് രക്തസാക്ഷികളായ റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും മധുവിനും ഒപ്പം വെടിയേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനും ഒരു ധീര വിപ്ലവകാരിയുടെ ജീവിത മഹത്വത്തിന്റെ നേർസാക്ഷ്യം ആയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എന്നതുപോലെ വ്യക്തിപരമായി താങ്ങാനാവാത്ത വേദനയാണ്.

പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നെഞ്ചുവിരിച്ചു നിന്നു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേരിട്ട ദുരന്തത്തെ തുടർന്ന് ശരീരമാകെ തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വേദനകളോട് മല്ലിട്ട് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചു. താൻ പങ്കെടുത്ത സമരത്തെയും പ്രസ്ഥാനത്തെയും ഒക്കെ അധിക്ഷേപിച്ച സന്ദർഭങ്ങളിലും അവക്കെല്ലാം ഉള്ള ധീരമായ മറുപടിയായി സഖാവ് പുഷ്പന്റെ ജീവിതം ഉജ്ജ്വലമായി ജ്വലിച്ചു നിന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങത്തെ തകർക്കുവാൻ പ്രവർത്തിക്കുന്ന സകല ശക്തികൾക്കും എതിരെ പൊരുതുവാൻ സഖാവ് പുഷ്പന്റെ ഉജ്ജ്വലമായ സ്മരണ സഖാക്കൾക്ക് കരുത്ത് പകരും.

അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ സഖാവ് പുഷ്പന് ആദരാഞ്ജലികൾ. സഖാക്കളുടേയും അദ്ദേഹത്തിൻറെ കുടുംബത്തിന്റെയും വേദനയിൽ പങ്കു ചേരുന്നു. പുഷ്പന് അന്ത്യാഭിവാദ്യം. രക്തസാക്ഷിക്ക് മരണമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.