Skip to main content

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ അനുശോചിക്കുന്നു

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു.
എത്രയോ തവണ സഖാവിനെ വീട്ടിൽ ചെന്ന് കണ്ട ഓർമ്മകൾ ദുഃഖവും വേദനയും നിറച്ചുകൊണ്ട് മനസിലേക്ക് കടന്നുവരുന്നു. എപ്പോൾ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പൻ സംസാരിച്ചിട്ടുള്ളൂ.
ഒരിക്കൽ ചെഗുവേരയുടെ മകൾ അലീഡ ഗുവേരയുമായിട്ടായിരുന്നു പുഷ്പനെ കാണാൻ ചെന്നത്. അത് ഇരുവർക്കും വലിയ ആവേശമായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് സഖാവ് ഇതുവരെ വിശേഷിപ്പിക്കപ്പെട്ടത്. ഇനി അനശ്വരനായ രക്തസാക്ഷിയെന്ന് അറിയപ്പെടും എന്നതിൽ സംശയമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.