Skip to main content

ലാൽ സലാം പ്രിയ സഖാവേ!

വിദ്യാർത്ഥി ജീവിത കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ച സുദീർഘാനുഭവങ്ങളാണ് സഖാവ് കോടിയേരി ബാലകൃഷ്ണനുമായുള്ളത്. സഖാവ് വി സ് അച്യുതാനന്ദൻ സർക്കാറിൽ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ചു. പ്രതിപക്ഷ നിരയിലും അഞ്ചു വർഷം ഒത്തുപ്രവർത്തിച്ചു. ഇന്ദിരാഗാന്ധിയുടെ അമിതാധികാരഭീകരവാഴ്ച അടിയന്തിരാവസ്ഥയുടെ രൂപത്തിൽ രാക്ഷസീയരൂപം കൈക്കൊണ്ടപ്പോൾ മിസ പ്രകാരം കോടിയേരിയും
ഡി ഐ ആർ പ്രകാരം ഞാനും ജയിലിൽ കിടന്നു. കേരളത്തിൽ സിപിഐ എം സെക്രട്ടറിയായി സമർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് സഖാവ് നമ്മെ വിട്ടുപോയത്.

ലാൽ സലാം പ്രിയ സഖാവേ
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.