Skip to main content

ഇടതുപക്ഷ പുരോഗമനധാരയെ ജീവവായു കണക്കെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷ പുരോഗമനധാരയെ ജീവവായു കണക്കെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണന്‍. അപാരമായ മനുഷ്യസ്‌നേഹം, അസാധാരണമായ നേതൃപാടവം, അളവില്ലാത്ത ഇച്ഛാശക്തി, ഉരുക്കുപോലുള്ള നിശ്ചയധാര്‍ഡ്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള സന്നദ്ധത, ആത്മവിശ്വാസം, മാനവീകത, അര്‍പ്പണ മനോഭാവം, സിപിഐ എംന്റേയും തൊഴിലാളി വര്‍ഗത്തിന്റേയും ലക്ഷ്യത്തോടുള്ള അളവറ്റ കൂറ് തുടങ്ങി ഒരു കമ്യൂണിസ്റ്റ് ജീവിതത്തിന്റെ സ്വഭാവങ്ങളെല്ലാം ഇഴുകിചേര്‍ന്ന മഹാ വിപ്ലവകാരിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വലിയ മാതൃക തീർത്താണ് സഖാവ് കോടിയേരി യാത്രയായത്. സിപിഐഎമ്മിന് മാത്രമല്ല രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമണ് സഖാവിന്റെ വിയോഗം. പകരംവെയ്ക്കാനില്ലാത്ത സഖാവാണ് കോടിയേരി. ചുവന്ന രക്ത നക്ഷത്രമായി അദ്ദേഹം ഞങ്ങൾക്കെല്ലാം വഴികാട്ടും എന്ന് തീർച്ചയാണ്‌. പ്രിയ സഖാവിന്റെ ധീര സ്മരണക്ക് മുന്നിൽ ലാൽസലാം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.