Skip to main content

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരോടും കേന്ദ്ര സർക്കാർ ക്രൂരത കാട്ടുന്നു

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാധ്യമായതെല്ലാം ഒറ്റക്കെട്ടായി ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണ്. ദുരന്തമുഖത്തും സംസ്ഥാനത്തോട്‌ കേന്ദ്രം രാഷ്‌ട്രീയവിവേചനം കാണിക്കുകയാണ്‌. ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്നും വിഹിതം അനുവദിച്ച്‌ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ പട്ടിക ലജ്ജിപ്പിക്കുന്നതാണ്‌. മഹാരാഷ്‌ട്രയ്‌ക്ക്‌ 1492 കോടിയും ആന്ധ്രപ്രദേശിന്‌ 716 കോടിയും ബിഹാറിന്‌ 655 കോടിയും ഗുജറാത്തിന്‌ 600 കോടിയും അനുവദിച്ചപ്പോൾ കേരളത്തിന്‌ നൽകിയത്‌ 145.60 കോടിമാത്രമാണ്‌. മുണ്ടക്കൈ ദുരന്തത്തിന്റെ നഷ്‌ടം മറികടക്കാൻ രണ്ടായിരം കോടിയിലേറെ രൂപ ആവശ്യമുണ്ട്‌. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കലർത്തി ക്രൂരത കാണിക്കുകയാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.