Skip to main content

തൊഴിലാളിവിരുദ്ധ നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്‌

തൊഴിലാളി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ്‌ മോദി സർക്കാർ പുതിയ തൊഴിൽനിയമം കൊണ്ടുവന്നത്. തൊഴിൽസമയം എട്ടുമണിക്കൂർ എന്നത് 11 മുതൽ 12 മണിക്കൂർ വരെയാക്കുന്ന നിയമമാണിത്. നരേന്ദ്രമോദിയുടെ ഈ തൊഴിലാളി വിരുദ്ധനയങ്ങൾ പ്രാവർത്തികമാക്കാൻ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടക, തെലങ്കാന സർക്കാരുകൾ മുന്നിട്ടിറങ്ങി. തൊഴിലാളികളുടെ പ്രശ്നത്തിൽ മുതലാളികൾക്കൊപ്പം നിൽക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നാണിത്‌ സൂചിപ്പിക്കുന്നത്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കാലാവധി കഴിഞ്ഞെന്ന്‌ വിധിയെഴുതുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. എന്നാൽ, ഈക്കൂട്ടർതന്നെ ചെങ്കൊടി പ്രസ്ഥാനം മുന്നിൽനിന്ന്‌ നയിച്ച്‌ വിജയിച്ച സമരങ്ങൾ ബോധപൂർവം മറക്കുകയാണ്‌. കാഞ്ചീപുരത്തെ സാംസങ് കമ്പനിയിൽ യൂണിയൻ രൂപീകരിക്കാൻ തൊഴിലാളികൾ 37 ദിവസം പണിമുടക്കിയ സമരം വിജയിച്ചു. ആഗോളഭീമനായ സാംസങ്ങിനെ കാഞ്ചീപുരത്തെ തൊഴിലാളികൾ മുട്ടുകുത്തിച്ചെങ്കിൽ അതിന്‌ കാരണം പുന്നപ്ര - വയലാർ സമരം തുടങ്ങിവച്ച തൊഴിലാളിബോധമാണ്. ജമ്മു കശ്‌മീരിൽ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയപ്പോൾ അതിനെ നിയമസഭയ്ക്കകത്തും തെരുവിലും എതിർത്തത്‌ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌. പ്രതികൾ ബിജെപി നേതാക്കളായിട്ടും കോൺഗ്രസോ പീപ്പിൾസ്‌ ഡെമൊക്രാറ്റിക്‌ പാർട്ടിയോ നാഷണൽ കോൺഫറൻസോ ഒരക്ഷരം മിണ്ടിയില്ല. കർണാടകയിലെ കൊപ്പളിലെ ദളിത്‌ ഗ്രാമത്തിലെ സവർണരുടെ ആക്രമണത്തിൽ മരണാസന്നരായി ജീവിക്കുന്ന മനുഷ്യർക്കായി പോരാടിയതും കമ്യൂണിസ്റ്റുകാരാണ്‌. ആ നിയമപോരാട്ടത്തിനൊടുവിൽ അക്രമകാരികളായ 98 പേരെ കർണാടക കോടതി ഇപ്പോൾ ജീവപര്യന്തത്തിന്‌ ശിക്ഷിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.