Skip to main content

തോട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായി

2016 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ പ്രഖ്യാപിത പവർക്കട്ടിൻ്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ ജീവിച്ചിരുന്ന മലയാളികൾക്ക് പവർക്കട്ട് ഇല്ലാത്ത ദിവസങ്ങൾ സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണ്. ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പല പദ്ധതികളും വൈദ്യുതി ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ കഴിഞ്ഞ 8 വർഷമായി പവർക്കട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തിലും, 48.55 മെഗാവാട്ട് അധിക സ്ഥാപിത ശേഷി ജല വൈദ്യുതി ഉല്‍പ്പാദനത്തിലും കൈവരിച്ചിരുന്നു. ഇതിനൊപ്പം ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചിരിക്കുകയാണ്. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2009 ലെ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2016 ൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പുതുജീവൻ നേടുന്നത്. തുടർഭരണം നേടിയ സർക്കാരിന് കീഴിൽ പദ്ധതി യാഥാർത്ഥ്യമാകുകയും ചെയ്തു. സമീപമേഖലകളിലെ വ്യവസായങ്ങൾക്കും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാൻ സഹായകമാകുന്ന പദ്ധതി കേരളത്തിൻ്റെ സമീപകാല മുന്നേറ്റങ്ങളിൽ പുതിയൊരു അധ്യായമാണ്.
 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.