Skip to main content

തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്, എസ്ഡിപിഐ-ബിജെപി പിന്തുണയോടെ യുഡിഎഫിന് ഭരണം

വെമ്പായം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് - എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. 2020ലെ തിരഞ്ഞെടുപ്പിൽ പഞ്ചത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എസ്ഡിപിഐയുടെ പിന്തുണയോടു കൂടി കോൺഗ്രസ് വോട്ടിംഗ് നില തുല്യമാക്കി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. യുഡിഎഫിന്റെ ഭരണകാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്തിൽ വ്യാപകമായ ബഹുജന പ്രതിഷേധം ഉയർന്നുവന്നിരുന്നു. പഞ്ചായത്തിലെ ഫയലുകൾ നശിപ്പിച്ച് അഴിമതിയുടെ രേഖകൾ നശിപ്പിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തിനെതിരെയും വലിയ പ്രതിഷേധമാണ് പഞ്ചായത്തിൽ ഉയർന്നുവന്നത്.

രണ്ടുതവണ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങളുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞത്. പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വം ബിജെപിയും എസ്ഡിപിഐയുമായുള്ള പരസ്യ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്. വർഗീയതയ്ക്കെതിരെ വാതോരാതെ സംസാരിക്കുകയും അവരുമായി പരസ്യ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടിനെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരേണ്ടതുണ്ട്. വർഗീയശക്തികളുമായുള്ള പരസ്യമായ ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം മറുപടി പറയണം. 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.