Skip to main content

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ച

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.

കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് 3.5 കോടി രൂപ പിടിച്ചെടുക്കുകയും 23 പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇത് ബിജെപിയുടെ ഇലക്ഷൻ പണമാണ് എന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്നതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം ഇഡിക്കും ഇൻകംടാക്‌സ് ഡിപ്പാർട്ട്മെന്റിനും കേരള പൊലീസ് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല.

അന്വേഷണവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ കോടതിയിൽ ഹാജരാകേണ്ടി വരികയും ചെയ്തു‌. പിഎംഎൽ ആക്ട് പ്രകാരം ഉൾപ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈക്കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ആർഎസ്എസ് ബന്ധം വ്യക്തമാക്കിയ വി ഡി സതീശൻ ഇപ്പോൾ വീണ്ടും അവർക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി ഡി സതീശന്റെ ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരള ജനതയ്ക്കുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.