Skip to main content

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ച

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.

കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് 3.5 കോടി രൂപ പിടിച്ചെടുക്കുകയും 23 പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇത് ബിജെപിയുടെ ഇലക്ഷൻ പണമാണ് എന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്നതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം ഇഡിക്കും ഇൻകംടാക്‌സ് ഡിപ്പാർട്ട്മെന്റിനും കേരള പൊലീസ് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല.

അന്വേഷണവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ കോടതിയിൽ ഹാജരാകേണ്ടി വരികയും ചെയ്തു‌. പിഎംഎൽ ആക്ട് പ്രകാരം ഉൾപ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈക്കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ആർഎസ്എസ് ബന്ധം വ്യക്തമാക്കിയ വി ഡി സതീശൻ ഇപ്പോൾ വീണ്ടും അവർക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി ഡി സതീശന്റെ ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരള ജനതയ്ക്കുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്

സഖാവ് പിണറായി വിജയൻ

സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.

ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധിക പ്രസംഗവും ആണ്

സ. പിണറായി വിജയൻ

ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധിക പ്രസംഗവും ആണ്.

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.