Skip to main content

ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം, ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം

ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം. ട്രെയിനുകളും സ്റ്റേഷനുകളും ട്രാക്കും കരാർ തൊഴിലാളികളാണ് ശുചീകരിക്കുന്നത്‌. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ റെയിൽവേയിൽ സംവിധാനമില്ല. അപകടകരമായ സ്ഥിതിയിൽ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷക്ക് ശാസ്ത്രീയ സംവിധാനങ്ങളോ സൂപ്പർവൈസറി സംവിധാനങ്ങളോ റെയിൽവേ ഏർപ്പെടുത്തുന്നില്ല. ട്രെയിൻ വരുന്നത് അറിയാനുള്ള സുരക്ഷാ ഉപകരണമായ രക്ഷക് ജീവനക്കാർക്ക് നൽകിയിട്ടുമില്ല.

കേന്ദ്ര റെയിൽവേ മന്ത്രി എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ യാത്ര നടത്തുന്നതിനോടനുബന്ധിച്ച് ശുചീകരണ ജോലിയിലേർപ്പെട്ടവരാണ് മരിച്ച തൊഴിലാളികൾ എന്നാണ് അറിവ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിൽ ജോയി എന്ന ശുചീകരണ തൊഴിലാളിയുടെയും തൃശൂരിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ട ട്രാക്ക് മെയിന്റനൻസ് തൊഴിലാളികളായ ഉത്തമൻ, ഹർഷകുമാർ, പ്രമോദ്കുമാർ എന്നിവർക്കുണ്ടായ ദുരന്തത്തിൽ നിന്നും റെയിൽവേ പാഠം പഠിച്ചില്ല. ഈയിടെ തിരുവനന്തപുരം ഡിവിഷനലിൽ മാത്രം 13 സ്ഥിരം ട്രാക്ക് ജീവനക്കാരാണ്‌ ട്രെയിൻ തട്ടി മരിച്ചത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റെയിൽവേ തയ്യാറാകണം. ഷൊർണൂരിലെ തൊഴിലാളികളുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.