Skip to main content

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക

കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കുന്നതിന് അക്കൗണ്ട്സ് റിപ്പോർട്ട് നാലു മാസമായി ഒപ്പുവെയ്ക്കാതെ സി്എജി താമസിപ്പിക്കുകയാണ് എന്ന ന്യൂസ് ബുള്ളറ്റ് വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കാണേണ്ടത്. നമ്മെ പാരവയ്ക്കാനുള്ള കുതന്ത്രങ്ങളിൽ സിഎജി സജീവപങ്കാളിയായി തുടരുകയാണ് എന്നാണ് ഈ വെളിപ്പെടുത്തൽ തെളിയിക്കുന്നത്.
കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ആ സ്ഥാപനത്തെ തകർക്കുന്നതിന് സിഎജി സ്വീകരിച്ച നടപടികൾ കുപ്രസിദ്ധമാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴി കേന്ദ്ര സർക്കാർ വായ്പയെടുത്താൽ ഒരു തെറ്റുമില്ല. ബജറ്റ് പ്രസംഗത്തിൽ പറയണമെന്നു മാത്രം. എന്നാൽ കിഫ്ബി വായ്പയെടുത്താൽ അത് ബജറ്റ് കണക്കിന്റെ ഭാഗമാണ്. നമ്മുടെ വായ്പാ പരിധിയിൽ നിന്ന് അത് വെട്ടിക്കുറയ്ക്കും. സിഎജിയാണ് ഇതിനുവേണ്ടി അരങ്ങിനു പിന്നിൽ കളിച്ചത്.
ദേ, ഇപ്പോൾ സിഎജി അവരുടെ റിപ്പോർട്ടു വച്ചുതാമസിപ്പിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഗൂഡാലോചന നടത്തുകയാണ്. കേരളത്തിന് കടമെടുക്കാനുള്ള തുക കേന്ദ്രമാണ് നിശ്ചയിക്കുക. സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വരെ വായ്പയെടുക്കാം. എന്നാൽ സിഎജി നിർദ്ദേശപ്രകാരം കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയിൽ ഒരു ഭാഗം വെട്ടിക്കുറച്ചാണ് ഈ വർഷത്തെ വായ്പാ പരിധി നിശ്ചയിച്ചിട്ടുള്ളത്.
ഇതിനു പുറമേ ട്രഷറി ഡെപ്പോസിറ്റ് വഴിയും മറ്റും എടുക്കുന്ന വായ്പകൾകൂടി വെട്ടിക്കുറയ്ക്കും. ബിജെപി അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്കാരമാണിത്. ഇങ്ങനെ ട്രഷറി വഴി 12,000 കോടി രൂപ നമ്മൾ വായ്പയെടുത്തൂവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചത്. എന്നാൽ നമ്മൾ 296 കോടി രൂപയേ ട്രഷറി ഡെപ്പോസിറ്റ് വഴി വായ്പ എടുത്തിട്ടുള്ളൂ. അപ്പോൾ നമുക്ക് 11,500 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ അവകാശമുണ്ട്.
പക്ഷേ, ഒരു വൈതരണിയുണ്ട്. ട്രഷറി വഴി 296 കോടി രൂപയേ വായ്പയെടുത്തിട്ടുള്ളൂവെന്ന് സിഎജി സർട്ടിഫൈ ചെയ്യണം. സിഎജിയുടെ സർട്ടിഫിക്കറ്റ് അവരുടെ വാർഷിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. വാർഷിക റിപ്പോർട്ട് ജൂലൈയിൽ തയ്യാറായി. എന്നാൽ തിരക്കുമൂലം ഇതുവരെ സിഎജിക്ക് ഒപ്പിടാൻ കഴിഞ്ഞിട്ടില്ല പോലും. സിഎജി ഒപ്പിട്ട് നിയമസഭയിൽ സമർപ്പിച്ചുകഴിഞ്ഞേ കേന്ദ്രം പറഞ്ഞ വായ്പ നമ്മൾ എടുത്തിട്ടില്ലായെന്ന കണക്ക് ഹാജരാക്കാൻ കഴിയൂ.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാരിന് 11,500 കോടി രൂപ എടുക്കാൻ അർഹതയുള്ള വായ്പ വച്ചുതാമസിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. യുഡിഎഫ് ഇക്കാര്യത്തിൽ ബിജെപിയോടൊപ്പമാണ്. ഈ അവിശുദ്ധകൂട്ടുകെട്ടിനെതിരെ വേണം ഉപതെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.