Skip to main content

കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗവർണർ ചോദിക്കുകയാണ് ഏത് കേസെന്ന്

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ‘ഏത് കേസ്’ എന്നാണ് നമ്മുടെ ഗവർണർ ചോദിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളാപോലീസ് പിടിക്കുകയും കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോൾ ആ കേസിൽ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മഹാനാണ് ഈ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹമാണ് ഇപ്പൊൾ എത് കേസ് എന്ത് കേസ് എന്നൊക്കെ ചോദിക്കുന്നത്.
പണം പിടിച്ചതിന് ശേഷം ബിജെപി നേതാക്കൾക്കെതിരെ കള്ളപ്പണക്കടത്തിന് കേസെടുത്ത് അന്വേഷിക്കാൻ കേരളാ പോലീസ് ഇ ഡി ക്ക് കത്തെഴുതിയിട്ട് വർഷങ്ങളായി. ഇ ഡിക്ക് ഒരനക്കവുമില്ല. എന്തുകൊണ്ടാണ് ഇ ഡി അനങ്ങാത്തതെന്ന് ഗവർണർക്ക് അറിയാതിരിക്കാൻ വഴിയില്ല.
പാവപ്പെട്ട ആളുകൾക്ക് വീട് നൽകുന്ന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ലൈഫിനെതിരെ അന്നത്തെ ഒരു കോൺഗ്രസ് എം എൽ എ കത്തെഴുതിയത്തിൻ്റെ തൊട്ടടുത്ത ദിവസം സി ബി ഐയും ഇ ഡിയുമൊക്കെ പറന്നിറങ്ങിയ നാടാണിത്. കേരളത്തിൻ്റെ അടിസ്ഥാന വികസനത്തിനായി രൂപീകരിച്ച KIIFB യെ പിന്നാലെകൂടി തകർക്കാൻ ശ്രമിച്ച ഇ ഡി യെയും നമുക്കറിയാം. KIIFB രൂപീകരിച്ച കാലത്തെ ധനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ റോവിങ് എൻക്വയറിയുമായി വേട്ടയാടാൻ വന്ന ഇ ഡി യേയും നമ്മൾ കണ്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടാണ് ആ അമിതാധികാര പ്രവണതയെ ചെറുത്തത്.
അതായത്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വളർത്തുനായ്ക്കളെപ്പോലെ ഒരടിസ്ഥാനവുമില്ലാത്ത കേസുകളുടെ പിന്നാലെ കൂടി നാണം കെടുന്ന കേന്ദ്രഏജൻസികൾ, ഒരു സംസ്ഥാനത്തെ പോലീസ് കയ്യോടെ പിടിക്കുകയും തെളിവുകൾ നിരത്തി ആവശ്യപ്പെടുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറായിട്ടില്ല. അത് ഏത് കേസ് എന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കൂടിയായ കേരളാ ഗവർണർ. താനടക്കം ഇടപെട്ട് കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചോദിക്കുകയാണ് ഏത് കേസ് എന്ന്. ഗവർണറായാലും മന്ത്രിയായാലും ഒരു സംഘിയിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.