Skip to main content

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ സാമ്രാജ്യത്വ അനുകൂല ഏകാധിപത്യ ഭരണത്തെ ജനകീയസായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയും റൗളും ചെഗുവേരയും സഹപ്രവർത്തകരും ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1965ല്‍ ക്രിയാത്മകമായ ചർച്ചകളിലൂടെ ഫിദൽ നയിച്ച വിമോചന സേനയായ ജൂലൈ 26 പ്രസ്ഥാനവും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയും (പോപ്പുലർ സോഷ്യലിസ്റ്റ് പാർടി എന്നാണ് ആക്കാലത്ത് അറിയപ്പെട്ടിരുന്നത്) ലയിച്ച് ഒന്നായി പരിണമിച്ചു . സി പി സി യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഫിദൽ തന്നെ ഏറ്റെടുത്തു. ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് നാമകരണം ചെയ്തത് അതിനെത്തുടർന്നായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിനും അട്ടിമറിശ്രമങ്ങൾക്കും മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായി ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

ക്യൂബൻ ഐക്യദാർഢ്യസമിതിയെ പ്രതിനിധീകരിച്ച്
സ. ഹർകിഷൻസിംഗ് സുർജിത്തിനൊടൊപ്പം ഫിദലുമായി കൂടിക്കാഴ്ചനടത്താൻ കിട്ടിയ അനുഭവം ഇപ്പോൾ ഓർമ്മയിലെത്തുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു ആ സംഗമം. ഫിദലിന്റെ മരണാനന്തരം അന്ത്യാഭിവാദനം അർപ്പിക്കുവാൻ ഹവാനയിൽ എത്തിച്ചേരാനും എനിക്ക് സാഹചര്യമുണ്ടായി. ആ സമയം വടക്കേ അമേരിക്കയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നതിനാലാണ് അതിനു കഴിഞ്ഞത്. ക്യൂബൻജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള മറ്റൊരു അവസരമായിരുന്നു അത്. ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് യുവാക്കളും കുഞ്ഞുങ്ങളും മുതിർന്നവരുമായ ജനാവലിയും സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു .കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെയാണവർ പ്രിയ നേതാവിന് യാത്രാമൊഴി നൽകിയത്. ലോകമെങ്ങുമുള്ള വിമോചന ദാഹികളായ പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിഡലിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദനങ്ങളുടെ ചുവന്നപൂക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.